മനംമയക്കും കടലുണ്ടിക്ക് തിലകക്കുറിയായി കേന്ദ്ര അംഗീകാരം
Saturday, September 28, 2024 5:02 AM IST
കോഴിക്കോട്: മൂന്നു ഭാഗവും പുഴകൾ. പടിഞ്ഞാറ് അറബിക്കടൽ. ആരും കൊതിക്കുന്ന പ്രകൃതിരമണീയമായ കടലുണ്ടി വിനോദ സഞ്ചാര കേന്ദ്രത്തിന്‍റെ പ്രശസ്തിയും പ്രസക്തിയും ഒന്നുകൂടി വിളിച്ചോതുന്നതാണ് കേന്ദ്ര അംഗീകാരം.

2024 ലെ മികച്ച വിനോദസഞ്ചാര ഗ്രാമങ്ങൾക്കായി കേന്ദ്ര സർക്കാർ സംഘടിപ്പിച്ച മത്സരത്തിലെ വിജയികളായി കേരളത്തിൽ നിന്നു കടലുണ്ടിയും കുമരകവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കടലുണ്ടിയെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് കേന്ദ്ര ബഹുമതി തേടിയെത്തിയത്.

ഉത്തരവാദ ടൂറിസം വിഭാഗത്തിലാണ് കടലുണ്ടിയെ വിജയിയായി പ്രഖ്യാപിച്ചത്. കാർഷിക ടൂറിസത്തിൽ മികച്ച ഗ്രാമമായി കുമരകവും തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് - മലപ്പുറം ജില്ലകളുടെ അതിർത്തി പങ്കിടുന്ന കടലുണ്ടി, വള്ളിക്കുന്ന് എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ പ്രഥമ കമ്യൂണിറ്റി റിസർവാണ് കടലുണ്ടി. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ കടലുണ്ടി ജൈവവൈവിധ്യത്തിന്‍റെ കലവറയാണ്.

കണ്ടൽച്ചെടികളും ദേശാടനപ്പക്ഷികളുടെയും മറ്റു സ്വദേശ പക്ഷികളുടെയും സാന്നിധ്യവും കടലുണ്ടിയെ ശ്രദ്ധേയമാക്കുന്നു. അനേകയിനം മത്സ്യങ്ങൾ, ഞണ്ടുകൾ, തവളകൾ, കടലാമകൾ ഉൾപ്പടെയുള്ള വിവിധയിനം ഉരഗങ്ങൾ, സസ്തനികൾ, വിവിധ സസ്യങ്ങൾ എന്നിവയുടെ ആവാസ കേന്ദ്രവുമാണിവിടം.

കടലുണ്ടിപ്പുഴ അറബിക്കടലിൽ ചേരുന്ന ഭാഗത്ത് ചെറുദ്വീപുകളിലായി കടലുണ്ടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നു. നൂറിലേറെ ഇനം തദ്ദേശീയ പക്ഷികളെയും അറുപതിലേറെ ഇനം ദേശാടന പക്ഷികളെയും ഇവിടെ കാണാമെന്നു പ്രകൃതി നിരീക്ഷകർ പറയുന്നു. കടലുണ്ടിപുഴയുടെ തീരത്ത് അറബിക്കടലിന്‍റെ അഴിമുഖത്തായി 154 ഹെക്ടർ ഭൂമിയിലാണ് കടലുണ്ടി കമ്മ്യുണിറ്റി റിസർവ് സ്ഥിതി ചെയ്യുന്നത്. റിസർവിലെ 30 ഹെക്ടറോളം സ്ഥലം കണ്ടൽ വനമേഖലയാണ്. ഇതാണ് ദേശാടനപക്ഷികളുടെ താവളം.


പ്രമുഖ പക്ഷിനിരീക്ഷകനായ ഡോ. സാലിം അലിയുടെ ബേർഡ്സ് ഓഫ് കേരളയിൽ പരാമർശിക്കുന്ന പത്തിലധികം പക്ഷികളെ കടലുണ്ടി പക്ഷി സങ്കേതത്തിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്്. ടിബറ്റ്, സൈബീരിയ, കസാഖ്സഥാൻ, ചൈന, ടിബറ്റ് തുടങ്ങിയ ദേശങ്ങളിൽ നിന്നും രാജ്യത്തിനകത്തു നിന്നും കടലുണ്ടിയിൽ ദേശാടനപക്ഷികൾ എത്തുന്നുണ്ട്.

ഇന്ത്യയുടെ ആത്മാവിലേക്കുള്ള വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മികച്ച വിനോദസഞ്ചാര ഗ്രാമങ്ങളെ കണ്ടെത്തുന്നതിനായി കേന്ദ്ര സർക്കാർ മത്സരം നടത്തിയത്. സാമൂഹ്യ അടിസ്ഥാനത്തിലുള്ള മൂല്യങ്ങളിലൂടെയും സുസ്ഥിരതയ്ക്കുള്ള പ്രതിബദ്ധതയിലൂടെയും സാംസ്കാരികവും പ്രകൃതിദത്തവുമായ ആസ്തികൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗ്രാമങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുക എന്നതിനായിരുന്നു ഉൗന്നൽ നൽകിയത്.

2023ൽ മികച്ച ടൂറിസം ഗ്രാമങ്ങൾക്കായുള്ള മത്സരത്തിന്‍റെ ആദ്യ പതിപ്പിൽ 795 ഗ്രാമങ്ങളിൽ നിന്നുള്ള അപേക്ഷകൾ ലഭിച്ചു. മികച്ച ടൂറിസം വില്ലേജുകളുടെ മത്സരത്തിന്‍റെ രണ്ടാം പതിപ്പിൽ, 30 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി ആകെ 991 അപേക്ഷകൾ ലഭിച്ചു.

അതിൽ 36 ഗ്രാമങ്ങൾ 2024 ലെ മികച്ച വിനോദ സഞ്ചാര ഗ്രാമങ്ങളുടെ മത്സരത്തിന്‍റെ എട്ടു വിഭാഗങ്ങളിലായി വിജയികളായി തിരഞ്ഞെടുക്കപ്പെട്ടതിലാണ് കടലുണ്ടിയും കുമരകവും ഉൾപ്പെട്ടത്.