തൊഴിലില്ലായ്മയിൽ കേരളത്തെ ഒന്നാമതാക്കിയത് ഇടതു-വലതു മുന്നണികൾ: കെ. സുരേന്ദ്രൻ
Friday, September 27, 2024 4:56 AM IST
കോഴിക്കോട്: തൊഴിലില്ലായ്മയിൽ കേരളത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത് കേരളം മാറിമാറി ഭരിച്ച ഇടതു-വലതുമുന്നണികളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്എസ്) മുഖേന സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട ഒൗദ്യോഗിക തൊഴിൽ ഡാറ്റയിൽ 30 ശതമാനം തൊഴിലില്ലായ്മയുമായി രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനമാണ് കേരളം.

കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കേരളം ഭരിച്ച എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും പിടിപ്പുകേട് തുറന്നുകാട്ടുന്നതാണ് ഈ റിപ്പോർട്ട്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരുകൂട്ടരും പരാജയപ്പെട്ടു.

കേരളത്തിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 47 ശതമാനവും പുരുഷ·ാരുടെ തൊഴിലില്ലായ്മ നിരക്ക് 19 ശതമാനവുമാണ്. മൊത്തം തൊഴിലില്ലായ്മ 2.6 ശതമാനം മാത്രമുള്ള മധ്യപ്രദേശുമായി താരതമ്യപ്പെടുത്തുന്പോൾ ഇത് ഭയാനകമാണ്. ഗുജറാത്തിൽ 3.1 ശതമാനം മാത്രമാണ് തൊഴിലില്ലായ്മ.


അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, സങ്കീർണ്ണമായ നടപടിക്രമങ്ങൾ, സൗഹൃദപരമല്ലാത്ത സർക്കാർ സമീപനം, അഴിമതി, എൽഡിഎഫ്-യുഡിഎഫ് നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനകളുടെ കടുത്ത സമ്മർദം എന്നിവ കാരണം കേരളത്തിലെ നിക്ഷേപങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറുകയാണ്.

തൊഴിലില്ലായ്മ വിഷയം ചർച്ചയാകാതിരിക്കാൻ വർഗീയതയും മുസ്ലീം പ്രീണനവും ഉയർത്തിയാണ് സിപിഎം തെരഞ്ഞെടുപ്പുകളെ നേരിടുന്നത്. ഇതേ സമീപനം തന്നെയാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനുമുള്ളത്.

പലസ്തീൻ വിഷയം, ഇൻതിഫാദ, തീവ്രവാദ പ്രീണനം എന്നിവയിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മത്സരിക്കുകയാണ്. കേരളത്തിൽ സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങളൊന്നും നൽകുന്നില്ല. കേരളത്തിലെ 47.1 ശതമാനം സ്ത്രീ തൊഴിലില്ലായ്മ നിരക്ക് സംസ്ഥാന സർക്കാരിന്‍റെ സ്ത്രീവിരുദ്ധത തുറന്നുകാണിക്കുന്നതാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.