ഇഎസ്എ: സര്‍ക്കാര്‍ നിസംഗതക്കെതിരേ ഇന്ന് വഴിയോര പ്രതിഷേധം
Friday, September 27, 2024 5:16 AM IST
കോഴിക്കോട്: കാലാവസ്ഥയും വന്യ മൃഗങ്ങളും നയസമീപനമില്ലാത്ത സര്‍ക്കാരും ചേര്‍ന്ന് തകര്‍ത്ത കര്‍ഷകരുടെ മേല്‍ പതിച്ച ഇരുട്ടടിയാണ് ഇഎസ്എ ആറാം കരട് വിജ്ഞാപനമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ. ബിജു കണ്ണന്തറ. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് കോഴിക്കോട് ജില്ലയിലെ 13 നിയോജക മണ്ഡലകേന്ദ്രങ്ങളില്‍ കര്‍ഷക കോണ്‍ഗ്രസ് വഴിയോര പ്രതിഷേധം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

പ്രാദേശിക ഭരണകൂടങ്ങള്‍ ബഹുജന പങ്കാളിത്തത്തോടെ നല്‍കിയ ശിപാര്‍ശകള്‍ കേരള സര്‍ക്കാര്‍ പരിഗണിച്ചില്ല. റവന്യു വില്ലേജും ഫോറസ്റ്റ് വില്ലേജും വേര്‍തിരിക്കാതെ രണ്ടും ഉള്‍പ്പെട്ട റവന്യു വില്ലേജുകളെ അടിസ്ഥാനമാക്കി ജിയോ കോര്‍ഡിനേറ്റ്‌സ് ഉപയോഗിച്ച് മാപ്പ് തയാറാക്കി റവന്യു വില്ലേജിനെ ഒഴിവാക്കി വനമേഖലയെ മാത്രം ഉള്‍പ്പെടുത്തി ഇഎസ്എ പരിമിതപ്പെടുത്താന്‍ കഴിയും. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമമനുസരിച്ച് പുറത്തിറക്കിയിട്ടുള്ള കരട് വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന ഏരിയയില്‍നിന്ന് ഒട്ടും വര്‍ധിപ്പിക്കാന്‍ നിയമമില്ല.


പരാതികളുടെ അടിസ്ഥാനത്തില്‍ ഏരിയ കുറയ്ക്കാന്‍ കഴിയും. വന, റവന്യു വില്ലേജുകളെ വേര്‍തിരിക്കുന്നത് പ്രസക്തമാകുന്നത് ഇവിടെയാണ്. ഇഎസ്എ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിന്‍റെ കുറ്റകരമായ ഉദാസീനതയും മലയോര മേഖലയോട് അവഗണനയും വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ട് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് സൈറ്റില്‍ ജിയോ കോര്‍ഡിനേറ്റ്‌സ്, കെഡസ്ട്രല്‍ മാപ്പുകള്‍ പ്രസിദ്ധപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ജീവിക്കാനുള്ള അവകാശ പോരാട്ടമാണിത്. മനുഷ്യാവകാശങ്ങള്‍ക്കു മേലുള്ള കടന്ന് കയറ്റത്തിനെതിരായ സമരമാണ് കര്‍ഷകര്‍ നടത്തുന്നത്.