പഞ്ചായത്ത് റോഡ് കയ്യേറി കിണർ നിർമാണം; റോഡ് പൊളിച്ചവർക്കെതിരേ കേസെടുക്കണം: എൽഡിഎഫ്
Friday, September 27, 2024 5:16 AM IST
മുക്കം: കാരശേരി പഞ്ചായത്തിലെ ഒന്നാം വാർഡ് തടപ്പറമ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ ഒത്താശയോടെ ചിലർ പഞ്ചായത്ത് റോഡ് കയ്യേറി ടാറിംഗ് പൂർണമായും കുത്തിപ്പൊളിച്ച് കിണർ നിർമിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. റോഡ് കയ്യേറി കുത്തി പൊളിച്ചവർക്കെതിരേ പൊതുമുതൽ നശിപ്പിക്കൽ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.

ഒരു പട്ടികജാതികുടുംബത്തിന്‍റെ യാത്ര പൂർണമായും തടസപ്പെടുത്തിയാണ് കിണർ നിർമാണം. ജലനിധി കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന പിവിസി പൈപ്പും തകർത്തിട്ടുണ്ട്. പഞ്ചായ ത്ത് സെക്രട്ടറി പരാതി നൽകിയതിനാൽ കിണർ കുഴിക്കൽ തൽക്കാലം നിർത്തി വെച്ചിരിക്കുകയാണ്. വർഷങ്ങളായി റോഡ് സ്വകാര്യ റോഡ് പോലെ ചിലർ ഉപയോഗിച്ചു വരികയാണ്.


ഇതിനെതിരേ നൽകിയ പരാതിയിൽ ഇത് പൊതു റോഡാണെന്നും മുഴുവൻ ആളുകൾക്കും സഞ്ചാരസ്വാതന്ത്ര്യം ഉണ്ടെന്നും ട്രിബ്യൂണൽ ഉൾപ്പെടെ വിവിധ വിധികൾ വന്നിട്ടുള്ളതാണ്. ഈ റോഡാണ് ചിലർ കുത്തിപ്പൊളിച്ച് കിണർ നിർമിക്കാൻ തുടങ്ങിയത്. ഇവർക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.