ഗവ. താലൂക്ക് ആശുപത്രിയിലെ കാരുണ്യ സഹായകകേന്ദ്രം കൗണ്ടർ അപകട ഭീഷണിയിൽ
Thursday, June 27, 2024 5:26 AM IST
നാദാപുരം: രോഗികൾക്കുള്ള കാരുണ്യ സഹായം ലഭ്യമാക്കാൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഹായക കൗണ്ടർ ഏതു നിമിഷവും നിലംപതിക്കുമെന്ന നിലയിൽ. സിമന്‍റ് കട്ടകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ കൗണ്ടറിന്‍റെ നാലു മൂലകളും വിണ്ടുകീറിയ നിലയിലാണുള്ളത്.

ഇതിനുള്ളിൽ രണ്ടു ജീവനക്കാരാണ് ആശുപത്രി ബില്ലിംഗ്, സഹായ പദ്ധതികളുടെ അപേക്ഷകൾ സ്വീകരിക്കൽ, ഇൻഷ്വറൻസ് തുടങ്ങിയ സേവനങ്ങൾ നൽകുന്നത്.

ദിവസവും നിരവധി ഗുണഭോക്താക്കളാണ് ഇവിടെ സഹായം തേടിയെത്തുന്നത്. സിമന്‍റ് കട്ടകൾ തമ്മിൽ പിടുത്തമില്ലാതെ തെന്നിമാറി നിൽക്കുന്നതിനാൽ ഏത് സമയവും സ്ഥലത്ത് അപകടം വരാവുന്ന നിലയിലാണ്. മാത്രമല്ല ഇതിന് മുന്നിലൂടെയാണ് നൂറുക്കണക്കിന് രോഗികൾ തൊട്ടടുത്ത പ്രവർത്തിക്കുന്ന ഒപി കൗണ്ടറിലേക്ക് നടന്നെത്തുന്നത്.

അപകടം പതിയിരിക്കുന്ന കൗണ്ടർ പൊളിച്ചുമാറ്റുകയോ അടിയന്തിര നടപടിയെടുത്ത് അപകടാവസ്ഥ ഒഴിവാക്കുകയോ ചെയ്യണമെന്നാണ് ആശുപത്രിയിൽ എത്തുന്നവർ പറയുന്നത്.