ഗതാഗതക്കുരുക്കൊഴിയാതെ അഗസ്ത്യൻമുഴി ജംഗ്ഷൻ
Monday, June 24, 2024 5:47 AM IST
മുക്കം: കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ അഗസ്ത്യൻമുഴി അങ്ങാടിയിലെ ഗതാഗതക്കുരുക്ക് അപകടങ്ങൾക്ക് കാരണമാവുന്നു. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സമയത്ത് നിയമം ലംഘിച്ചുള്ള വാഹനങ്ങളുടെ കടന്നു പോക്കാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നത്.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നടന്ന അശ്രദ്ധമായ ഡ്രൈവിംഗ് ഒരു ബൈക്ക് യാത്രക്കാരിയുടെ ജീവനാണ് എടുത്തത്. അഗസ്ത്യന്മുഴി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി റോഡ് സുരക്ഷ ഉറപ്പുവരുത്താൻ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അതിനായി കൃത്യമായി ഒരു ട്രാഫിക് പോലീസിനെ എങ്കിലും നിയമിക്കണമെന്നും നാട്ടുകാർ പറയുന്നു. എന്നാൽ കാലമിത്ര കഴിഞ്ഞിട്ടും പരാതി ചെവിക്കൊള്ളാൻ ആരും തയാറല്ല.

ഓമശേരി -തിരുവമ്പാടി റോഡിന്‍റെ നവീകരണ പ്രവർത്തി നടക്കുന്നതാണ് നിലവിലെ ഗതാഗത കുരുക്കിന്‍റെ പ്രധാനകാരണം. അതുവഴി പോവേണ്ട മിക്ക വാഹനങ്ങളും കടന്നു പോവുന്നത് ഇതുവഴിയാണ്.

ഇങ്ങനെ വരുന്ന വാഹനങ്ങളെല്ലാം മണിക്കൂറുകളോളമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഓവർടെക്ക് ചെയ്തു കയറ്റുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നത്.


ഈ വഴിക്ക് ഓട്ടം വരാൻ ഓട്ടോറിക്ഷ ഡ്രൈവർമാർ മടിക്കുകയാണ്. ഹോസ്പിറ്റലുകളും സ്കൂളുകളും എല്ലാം പ്രവർത്തിക്കുന്ന സ്ഥലത്താണ് ഇത്രയും രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. ഇത് കൂടാതെ റോഡിനു നടുവിലെ വൻ ആൽ മരവും വാഹനങ്ങൾക്ക് ഭീഷണിയാണ്.

വാഹനങ്ങൾ കടകളിലേക്ക് ഇടിച്ചുകയറി ജീവനും സാധനങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന് സമീപത്തെ ഹോട്ടലുക്കാരും പലചരക്ക് കടക്കാരും ഭയപെടുന്നുണ്ട്. പോലീസ് സ്റ്റേഷനും ഫയർ സ്റ്റേഷനും തൊട്ടടുത്തുണ്ടെങ്കിലും വാഹനങ്ങൾ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പോകുന്നത്.

വാഹനങ്ങൾ റോംഗ് സൈഡിലൂടെ കടന്നു പോകുന്നതും പതിവാണ്. റോഡിന് വീതി കൂട്ടി നവീകരിച്ചും, മേൽപാലം നിർമിച്ചും ‌ വലിയ മാറ്റങ്ങളാണ് അഗസ്ത്യന്മുഴി അങ്ങാടിയെ കാത്തിരിക്കുന്നത്. ഇതിനായി റോഡ് സൈഡിൽ വിൽ‌പന നടത്തുന്ന ചില കടകളെല്ലാം പൊളിച്ചു മാറ്റുന്നതിന് വേണ്ടി ബദൽ തുക കൈമാറിയെങ്കിലും തുടർനടപടികൾ ഇപ്പോഴും ചുവപ്പു നാടയിൽ കുരങ്ങികിടക്കുകയാണ്.