പൊതുചടങ്ങുകൾ സംഘടിപ്പിക്കുന്നത് മതനിരപേക്ഷമായിട്ടാകണം: മുഖ്യമന്ത്രി
Wednesday, July 3, 2024 6:27 AM IST
തിരുവനന്തപുരം: പൊതുചടങ്ങുകൾ സംഘടിപ്പിക്കുന്നത് ഏതെങ്കിലും പ്രത്യേക രീതിയിലാകരുതെന്നും ചടങ്ങുകൾ മതനിരപേക്ഷമായിരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സിവിൽ സർവീസ് വിജയികൾക്കു സംഘടിപ്പിച്ച അനുമോദന ചടങ്ങിന്‍റെ ഉദ്ഘാടന വേളയിൽ സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി.

മാസ്കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ഈശ്വര പ്രാർഥനയ്ക്കായി എല്ലാവരോടും എഴുന്നേറ്റു നിൽക്കാൻ നിർദ്ദേശമുണ്ടായി ഇതിനെ തുടർന്നായിരുന്നു വിമർശനം. രാജ്യത്തിന്‍റെ മൂല്യം മതനിരപേക്ഷതയാണ്. അതിൽ എല്ലാവരും അടങ്ങിയിട്ടുണ്ട്.

മതവിശ്വാസമുള്ളവരും ഇല്ലാത്തവരും ഈശ്വരനെ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും. അതെല്ലാം അവരവരുടെ ഇഷ്ടമാണ്. ഹിന്ദുമതത്തിൽ എല്ലാവരും ഈശ്വര പ്രതിഷ്ഠയിൽ വിശ്വസിക്കുന്നവരല്ല. ആദ്യം മുതൽ തന്നെ ഈശ്വരനെ നിഷേധിച്ച് ജീവിക്കുന്നവരും ഉണ്ട്. ഭരണനിർവഹണം നടത്തുന്പോൾ എല്ലാവരും ഇന്ത്യൻ പൗരന്മാരാണ്. എല്ലാവർക്കും ഇവിടെ തുല്ല്യപരിഗണനയാണ്. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്പോൾ ശ്രദ്ധിക്കണം.

മത നിരപേക്ഷത എന്നത് കേവലം ഒരു രാഷ്ട്രീയ പരികൽപ്പനയല്ല, മറിച്ച് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ വർഗീയതക്കെതിരെ മത നിരപേക്ഷതയെ ഉയർത്തിപ്പിടിക്കുന്പോൾ ഭരണഘടനയാണ് നമ്മൾ ഉയർത്തിപ്പിടിക്കുന്നതെന്ന് ഓർമിക്കണം.

സിവിൽ സർവീസ് വിജയികൾ പ്രവർത്തിക്കേണ്ടത് ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഉൗന്നിയാകണം. ഉദ്യോഗസ്ഥ മേഖലയിൽ മാറേണ്ടതായ മാറാലകൾ ഇപ്പോഴുമുണ്ട്. ജനങ്ങൾ ഭരിക്കപ്പെടേണ്ടവരല്ല, മറിച്ച് സേവിക്കപ്പെടേണ്ടവരാണെന്ന ബോധ്യം കൂടി ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

സെറിബ്രൽ പാൾസി രോഗ ബാധിതയായ കോഴിക്കോട് കീഴരിയൂർ സ്വദേശി എ.കെ. ശാരികയ്ക്ക് സ്റ്റേജിൽ നിന്നിറങ്ങിയാണ് മുഖ്യമന്ത്രി ഉപഹാരം നൽകിയത്. സിവിൽ സർവീസ് പരീക്ഷയിൽ 922-ാം റാങ്കാണ് ശാരിക നേടിയത്.

മന്ത്രി ഡോ.ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, സിസിഇകെ ഡയറക്ടർ കെ. സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.