ചലനശേഷി നഷ്ടമായവരെ നടക്കാന്‍ പഠിപ്പിക്കുന്ന ജി-ഗെയിറ്റര്‍ റോബോട്ട് കിംസ്ഹെല്‍ത്തിലും
Thursday, July 4, 2024 6:31 AM IST
തിരുവനന്തപുരം: ചലനശേഷി നഷ്ടമായവരെ വീണ്ടും നടക്കാന്‍ പഠിപ്പിക്കുന്ന ജെന്‍ റോബോട്ടിക്സിന്‍റെ അഡ്വാന്‍സ് ഡ് ഗെയ്റ്റ് ട്രെയിനിംഗ് റോബോട്ടായ ജി-ഗെയിറ്റര്‍ തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂറോ റീഹാബിലിറ്റേഷന്‍ മേഖലയില്‍ പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ടുവരുന്നതിന്‍റെ ഭാഗമായിട്ടാണ് കിംസ്ഹെല്‍ത്തില്‍ ജി-ഗെയിറ്റര്‍ ‍ സ്ഥാപിച്ചത്.

മസ്തിഷ്കാഘാതം, അപകടം മൂലം നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, പക്ഷാഘാതം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയവയാല്‍ ചലനശേഷി നഷ്ടപ്പെട്ട രോഗികള്‍ക്ക് നടത്തം പരിശീലിപ്പിക്കുന്ന റോബോട്ടാണ് ജി-ഗെയിറ്റര്‍.

പരമ്പരാഗത ഫിസിയോതെറാപ്പി രീതികളെ അപേക്ഷിച്ച് ജി-ഗെയിറ്ററിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജിന്‍സ്, വി.ആര്‍. തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു രോഗിക്കു ചികിത്സ നല്‍കാനും കാര്യക്ഷമമായ രീതിയില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും ജി-ഗെയിറ്ററിനു സാധിക്കും. റോബോട്ടുകളുടെ എഐ പവര്‍ഡ് നാച്ചുറല്‍ ഗെയ്റ്റ് പാറ്റേണ്‍ രോഗികളെ 20 മുതല്‍ 45 മിനുട്ടിനുള്ളില്‍ 900 മുതല്‍ 1000 വരെ ചുവടുകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു.

ജി-ഗെയിറ്റര്‍ ‍കേരളത്തില്‍ തന്നെ രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്തുവെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നു ജി-ഗെയിറ്റര്‍ ‍ കിംസ്ഹെല്‍ത്തില്‍ സ്ഥാപിക്കുന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കിംസ്ഹെല്‍ത്ത് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.ഐ സഹദുള്ള പറഞ്ഞു.

ജി-ഗെയിറ്ററിന്‍റെ സേവനം നിലവില്‍ കൊച്ചി അമൃത, അരീക്കോട് ആസ്റ്റര്‍ മദര്‍, തിരുവനന്തപുരം ജനറല്‍ ആശുപത്രി, തിരുവനന്തപുരം എസ്പി വെല്‍ഫോര്‍ട്ട്, കണ്ണൂര്‍ തണല്‍ ബ്രെയിന്‍ ആന്‍ഡ് സ്പൈന്‍ മെഡ്സിറ്റി എന്നീ ആശുപത്രികളില്‍ ലഭ്യമാണ്. 15 ലക്ഷത്തിലേറെ റോബോട്ടിക് ചുവടുകളും 2400 ല്‍പരം തെറാപ്പി സെഷനുകളും ജിഗെയിറ്റര്‍ ഇതിനോടകം പൂര്‍ത്തിയാക്കി. ഓരോ രോഗിയുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് പുനരധിവാസ നടപടി ക്രമങ്ങള്‍ ക്രിയാത്മകമായി ക്രമീകരിക്കാന്‍ ഡോക്ടര്‍മാരെ ജി-ഗെയിറ്റര്‍ സഹായിക്കുന്നു.

രോഗികളുടെ സമയവും പ്രയത്നവും ലാഭിക്കുന്നതോടൊപ്പം വീണ്ടും നടക്കാനുള്ള ലക്ഷ്യം കൈവരിക്കാന്‍ ഇത് സഹായകമാണ്. ഗെയ്റ്റ് പരിശീലനത്തിന്‍റെ അടിസ്ഥാന സിദ്ധാന്തമായ മോട്ടോര്‍ റി-ലേര്‍ണിംഗിനെ അടിസ്ഥാനമാക്കിയാണ് ജിഗെയിറ്ററിന്‍റെ പ്രവര്‍ത്തനം. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റെ അംഗീകാരം ലഭിച്ചിട്ടുള്ള ജിഗെയിറ്റര്‍ റിഹാബിലിറ്റേഷന്‍ മേഖലയില്‍ വലിയ ചുവടുവയ്പാണ്.