പീഡന കേസിൽ പ്രതിയായ സിഐയുടെ ഭാര്യക്കും മകൾക്കുമെതിരെ കേസ്
Sunday, December 4, 2022 11:45 PM IST
നെടുമങ്ങാട് : പീഡന കേസിൽ പ്രതിയായ കൊച്ചി കൺട്രോൾ റൂം സിഐ ആയിരുന്ന എ.വി. സൈജുവിന്‍റെ ഭാര്യയും മകളും ഇരയെദേഹോപദ്രവം ഏൽപ്പിച്ചതിന് നെടുമങ്ങാട് പോലീസ് കേസെടുത്തു. കഴിഞ്ഞ 28 ന് രാത്രി 8.30ന് സിഐക്കെതിരെ പരാതിയുമായി വീട്ടിലെത്തിയപ്പോൾ സിഐയുടെ ഭാര്യയും മക്കളും ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് സിഐയ്ക്ക് എതിരെ നെടുമങ്ങാട് പോലീസ് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. സിഐയുടെ മകളെ ഉപദ്രവിച്ച കേസിൽ പീഡനത്തിന് ഇരയായ യുവതിയ്ക്ക് എതിരെയും യുവതിയുടെ ഭർത്താവിന് എതിരെയും പോലീസ് കേസ് എടുത്തിരുന്നു. സിഐക്കെതിരെ കേസെടുത്തതോടെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. മലയിൻകീഴ് സ്റ്റേഷനിൽ ജോലിയിലിരിക്കെ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം എടുത്തു നിൽക്കുന്നതിനിടയിലാണ് യുവതിയെ പീഡിപ്പിച്ച കേസിൽ വീണ്ടും സിഐ പ്രതിയാകുന്നത്. കേസെടുത്തു ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. സിഐ ഒളിവിലാണെന്നും ഉടൻ അറസ്റ്റിലാകുമെന്ന പോലീസ് പറഞ്ഞു .