നിശബ്ദ പ്രചാരണം സജീവം...വോട്ട് ഉറപ്പിച്ച് സ്ഥാനാർഥികൾ
Friday, April 26, 2024 6:46 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്‍റെ തലേദിവസമായ ഇന്നലെ നിശബ്ദ പ്രചാരണത്തിൽ വോട്ട് ഉറപ്പിച്ച് സ്ഥാനാർഥികൾ. നിശബ്ദ പ്രചാരണദിനമായിരുന്നിട്ടും യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂരിനു തിരക്കുകൾ ഒഴിഞ്ഞിരുന്നില്ല. രാവിലെ മുതൽ ഉച്ചവരെ അദ്ദേഹം അടുപ്പമുള്ള വോട്ടർമാരെ നേരിട്ട് കണ്ടു.

ഉച്ചയോടെ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ തരൂർ യുഡിഎഫിന്‍റെ കോൾ സെന്‍റർ സന്ദർശിച്ചു. കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം കൂടിയായ ഡോ. ശശി തരൂരിനെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പാലോട് രവി, യുഡിഎഫ് സെക്രട്ടറി സി.പി. ജോണ്‍, ചെന്പഴന്തി അനിൽ, ശ്രീകണ്ഠൻ നായർ, വിനോദ് സെൻ, ലക്ഷ്മി, ഗായത്രി നായർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ശശി തരൂർ കോൾ സെന്‍ററിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തനിക്കുവേണ്ടി രാപ്പകൽ ഇല്ലാതെ സമയം ചെലവഴിച്ച എല്ലാവരോടും നന്ദി പറയുകയും ചെയ്തു. ഇന്നു രാവിലെ ഒൻപതിന് കോട്ടണ്‍ഹിൽ സ്കൂളിലെ പോളിംഗ് ബൂത്തിലെത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തും. ചൂടേറിയ പ്രചാരണത്തിനും കൊട്ടിക്കലാശത്തിനും ശേഷം നിശബ്ദ പ്രചാരണ ദിനമായ ഇന്നലെയും പ്രവർത്തകരുമായി സംവദിക്കുന്നതിനാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ സമയം ചെലവഴിച്ചത്.

പന്ന്യൻ രവീന്ദ്രൻ ഇന്നലെ ഉച്ചവരെ നെയ്യാറ്റിൻകര, പാറശാല, കോവളം മണ്ഡലങ്ങിലെ പാർട്ടി പ്രവർത്തകർക്കൊപ്പമായിരുന്നു. ഉച്ചയ്ക്കുശേഷം പത്രസമ്മേളനത്തിലും പങ്കെടുത്തു. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നിശബ്ദ പ്രചരണ ദിനമായിരുന്ന ഇന്നലെ പ്രവർത്തകർക്കൊപ്പം പ്രചാരണ പരി പാടികളിൽ പങ്കുചേർന്നു.