സുഗന്ധ വിളകൾക്ക് ഇത് പ്രതീക്ഷയുടെ വർഷം
സുഗന്ധ വിളകൾക്ക് ഇത് പ്രതീക്ഷയുടെ വർഷം
Monday, January 22, 2024 3:19 PM IST
കാലാവസ്ഥ വ്യതിയാനം, വിദേശ വിപണികൾ ഉയർത്തുന്ന കടുത്ത മത്സരം, അമിതമായ ഉത്പാദന ചെലവുകൾ, തൊഴിലാളികളുടെ ലഭ്യതക്കുറവ് അങ്ങനെ പ്രതികൂല ഘടകങ്ങളുടെ നീണ്ട നിരയുമായി ഏറ്റുമുട്ടി പുതിയ വിളവുമായി വിപണിയിലേയ്ക്ക് നീങ്ങുന്ന സുഗന്ധ വ്യഞ്ജന കർഷകരെ കാത്തിരിക്കുന്നത് പ്രതീക്ഷാനിർഭരമായ ഒരു കന്പോളമാണ്.

ക്രിസ്മസ് നവവത്സരാഘോഷങ്ങൾ കഴിഞ്ഞ് അന്താരാഷ്ട്ര ഇടപാടുകാർ മാസമധ്യത്തോടെ വിപണിയിൽ തിരിച്ചെത്തും. ഈ അവസരത്തിൽ കുരുമുളക്, ഏലം, ചുക്ക്, മഞ്ഞൾ, ഗ്രാന്പൂ, ജാതിക്ക തുടങ്ങി നമ്മുടെ പ്രധാന വിളകൾക്കെല്ലാം തന്നെ ആകർഷകമായ വില ഉറപ്പുവരുത്താനാകുന്ന സാഹചര്യമാണ് അനാവൃതമാകുന്നത്.

കുരുമുളക്

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കുരുമുളക് ഉത്പാദനരംഗത്ത് നിശബ്ധമായ ഒരു മുന്നേറ്റം കാഴ്ചവച്ചുകൊണ്ടിരിക്കുകയാണ്. പതിവു ശൈലികളിൽ നിന്ന് വിട്ടുമാറി വിയറ്റ്നാം, മലേഷ്യൻ മാതൃകകളിൽ കോണ്‍ക്രീറ്റ് തൂണുകളിൽ കുരുമുളക് വള്ളികൾ കയറ്റി ഉത്പാദന ചെലവുകൾ ക്രമീകരിച്ച് ഉത്പാദനക്ഷമത ഉയർത്തുന്ന കൃഷി രീതി കുരുമുളക് ഉത്പാദന രംഗത്ത് സമീപഭാവിയിൽ വിപ്ലവകരമായ മുന്നേറ്റം കാഴ്ചവെയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യാന്തര വിപണിയിൽ നിലവിൽ കുരുമുളകിന്‍റെ ലഭ്യത കുറവാണ്. മുഖ്യ ഉത്പാദക രാജ്യമായ വിയറ്റ്നാമിൻ ഇനി കാര്യമായി ഉത്പന്നം സ്റ്റോക്കില്ല. 2023 ൽ അവർ ഏകദേശം 2.60 ലക്ഷം ടണ്‍ കുരുമുളക് കയറ്റുമതി നടത്തി.

കാലാവസ്ഥ പ്രതിഭാസമായ എൽനിനോ പുതിയ സീസണിൽ വിയറ്റ്നാം കുരുമുളക് ഉത്പാദനരംഗത്ത് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് റിപ്പോർട്ട് കുരുമുളക് ഉല്പാദനരംഗത്ത് ഒന്നാം സ്ഥാനം അലങ്കരിക്കുന്ന വിയറ്റ്നാമാണ് അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും കൂടുതൽ ചരക്ക് വില്പനയ്ക്ക് ഇറക്കുന്നത്.

വിയറ്റ്നാമിൽ നിന്നുള്ള അനധികൃത ഇറക്കുമതികളാണ് പലപ്പോഴും ഇന്ത്യൻ കുരുമുളകിന്‍റെ അടിത്തറ ഇളക്കിയത്. അവിടെ ബഫർ സ്റ്റോക്ക് ചുരുങ്ങിയ സാഹചര്യത്തിൽ പുതിയ സീസണിൽ ആഭ്യന്തര കുരുമുളകിന് ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവയ്ക്കാൻ കഴിയണം.

ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഉത്തരേന്ത്യൻ കറിമസാല വ്യവസായികൾ കുരുമുളക് സംഭരണ രംഗത്ത് സജീവമാകും. മറ്റൊരു ഉത്പാദക രാജ്യമായ ഇന്തോനേഷ്യയിലും ഉല്പാദനം കുറയുമെന്നാണ് സൂചന.

അമേരിക്കൻ വിപണികളിലേക്ക് വ്യാപകമായ തോതിൽ കുരുമുളക് കയറ്റുമതി ചെയ്യുന്ന ബ്രസീലാവട്ടെ കരുമുളക് തോട്ടങ്ങളെ ബാധിച്ചിരിക്കുന്ന കീടബാധയുടെ വെല്ലുവിളിയിലാണ്. അന്താരാഷ്ട്ര വിപണിയിലെ ഉണർവിൽ കേരളത്തിലെ കുരുമുളക് കർഷകരും ആവേശത്തിലാണ്.

ഉത്പാദനത്തിന് മികച്ച വില ഉറപ്പുവരുത്താനാകുമെന്ന സൂചനകൾ പുറത്തുവന്നതോടെ ഇക്കുറി കാര്യമായി മൂപ്പു കുറഞ്ഞ കുറഞ്ഞ കുരുമുളക് വില്പനയ്ക്ക് ഇറക്കിയില്ല. ലഭ്യത കുറഞ്ഞതോടെ ലൈറ്റ് പെപ്പിന്‍റെ നിരക്ക് കിലോഗ്രാമിന് 100 രൂപയിൽ നിന്ന് 160 വരെ ഉയർന്നു.


ഒലിയോറസിൻ വ്യവസായികളാണ് ഈ ചരക്ക് ശേഖരിക്കുന്നത്. കൊച്ചിയിൽ അണ്‍ ഗാർബിൾഡ് കുരുമുളക് 58000 രൂപയിലും ഗാർബിൾഡ് 61000 രൂപയിലുമാണ് ഡിസംബർ മധ്യ വ്യാപാരം നടന്നത്.




ഏലം

ഏലത്തിന്‍റെ കരുത്തു ചോർത്തുന്ന അനധികൃത ലേല കേന്ദ്രങ്ങൾക്ക് എതിരെ സുഗന്ധ വ്യഞ്ജന ബോർഡ് വാളോങ്ങിയത് സുഗന്ധ റാണിയുടെ ആരോഗ്യപരമായ മുന്നേറ്റത്തിന് വഴിയൊരുക്കും.

ലൈസൻസില്ലാത്ത ലേല കേന്ദ്രങ്ങൾ വഴി ഗുണനിലവാരം കുറഞ്ഞ ഇറക്കുമതി ലേലം ആഭ്യന്തര മാർക്കറ്റിൽ നുഴഞ്ഞു കയറുന്നത് നമ്മുടെ ഉത്പന്നത്തിന്‍റെ വില നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

നവംബർ- ഡിസംബർ മാസങ്ങളിൽ മഴയഥേഷ്ടം ലഭിച്ച നിലയ്ക്ക് ഉയർന്ന അളവിൽ ഏലം ഈ മാസം വിപണിയിൽ എത്തും. മുന്തിയ ഇനം ഏലം ലേലത്തിന് എത്തിയാൽ കയറ്റുമതിക്കാർ ചരക്കിൽ പിടിമുറുക്കും.

ഗൾഫ് മേഖലയിൽ നിന്ന് ചരക്കിന് ഡിമാൻഡ് പ്രതീക്ഷിക്കുന്നുണ്ട്. ഏലം ശരാശരി കിലോ ഗ്രാമിന് 1650 രൂപയിലും മുന്തിയയിനം 2250 രൂപയിലുമാണ് വിപണനം.

ചുക്ക്

കാർഷിക മേഖലയിൽ നിന്ന് പുതിയ ചുക്ക് വിപണിയിലേക്ക് നീങ്ങി തുടങ്ങി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ചുക്കിന് അന്വേഷണങ്ങൾ നിലവിലുണ്ട്. മികച്ചയിനം ചുക്ക് ക്വിന്‍റലിന് 34000 രൂപയിലാണ് വിൽപന.

മിഡിൽ ഈസ്റ്റിൽ നിന്നും കയറ്റുമതി ഓർഡറുകൾ പ്രതീക്ഷിക്കുന്നുണ്ട്. ജനുവരി അവസാനത്തോടെ ഗൾഫ് മേഖലയിൽ നിന്നുള്ള അന്വേഷണങ്ങൾ സജീവാകുമെന്നാണ് വിലയിരുത്തുന്നത്.

ജാതിക്ക

ഔഷധ വ്യവസായികൾ ജാതിക്ക സംഭരണരംഗത്തുണ്ട്. കയറ്റുമതി അന്വേഷണങ്ങൾ അല്പം മങ്ങി നിൽക്കുകയാണ്. കാർഷിക മേഖലയിൽ നിന്ന് കാലടി വിപണിയിൽ ചരക്കെത്തുന്നുണ്ട്.

ജാതിക്ക തൊണ്ടിൻ കായ കിലോ 250 രൂപയിലും തൊണ്ടില്ലാത്തത് 400-450 രൂപയിലുമാണ് വ്യാപാരം. ജാതിപത്രി ചുവപ്പ് 700 രൂപയിലും മഞ്ഞ 140 ലും വിപണനം നടന്നു.

ഗ്രാന്പൂ

ഓഫ് സീസണായതിനാൽ ഗ്രാന്പു വരവ് കുറഞ്ഞു നിൽക്കുകയാണ്. കിലോഗ്രാമിന് 950 രൂപയിലാണ് വ്യാപാരം. ജൂണ്‍-ജൂലൈ മാസത്തോടുകൂടി മാത്രമേ പുതിയ ചരക്ക് വിപണിയിൽ എത്തുകയുള്ളൂ.

ലില്ലിബെറ്റ് ഭാനുപ്രകാശ്