ഒലിയോറസിൻ വ്യവസായികളാണ് ഈ ചരക്ക് ശേഖരിക്കുന്നത്. കൊച്ചിയിൽ അണ് ഗാർബിൾഡ് കുരുമുളക് 58000 രൂപയിലും ഗാർബിൾഡ് 61000 രൂപയിലുമാണ് ഡിസംബർ മധ്യ വ്യാപാരം നടന്നത്.
ഏലം ഏലത്തിന്റെ കരുത്തു ചോർത്തുന്ന അനധികൃത ലേല കേന്ദ്രങ്ങൾക്ക് എതിരെ സുഗന്ധ വ്യഞ്ജന ബോർഡ് വാളോങ്ങിയത് സുഗന്ധ റാണിയുടെ ആരോഗ്യപരമായ മുന്നേറ്റത്തിന് വഴിയൊരുക്കും.
ലൈസൻസില്ലാത്ത ലേല കേന്ദ്രങ്ങൾ വഴി ഗുണനിലവാരം കുറഞ്ഞ ഇറക്കുമതി ലേലം ആഭ്യന്തര മാർക്കറ്റിൽ നുഴഞ്ഞു കയറുന്നത് നമ്മുടെ ഉത്പന്നത്തിന്റെ വില നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
നവംബർ- ഡിസംബർ മാസങ്ങളിൽ മഴയഥേഷ്ടം ലഭിച്ച നിലയ്ക്ക് ഉയർന്ന അളവിൽ ഏലം ഈ മാസം വിപണിയിൽ എത്തും. മുന്തിയ ഇനം ഏലം ലേലത്തിന് എത്തിയാൽ കയറ്റുമതിക്കാർ ചരക്കിൽ പിടിമുറുക്കും.
ഗൾഫ് മേഖലയിൽ നിന്ന് ചരക്കിന് ഡിമാൻഡ് പ്രതീക്ഷിക്കുന്നുണ്ട്. ഏലം ശരാശരി കിലോ ഗ്രാമിന് 1650 രൂപയിലും മുന്തിയയിനം 2250 രൂപയിലുമാണ് വിപണനം.
ചുക്ക് കാർഷിക മേഖലയിൽ നിന്ന് പുതിയ ചുക്ക് വിപണിയിലേക്ക് നീങ്ങി തുടങ്ങി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ചുക്കിന് അന്വേഷണങ്ങൾ നിലവിലുണ്ട്. മികച്ചയിനം ചുക്ക് ക്വിന്റലിന് 34000 രൂപയിലാണ് വിൽപന.
മിഡിൽ ഈസ്റ്റിൽ നിന്നും കയറ്റുമതി ഓർഡറുകൾ പ്രതീക്ഷിക്കുന്നുണ്ട്. ജനുവരി അവസാനത്തോടെ ഗൾഫ് മേഖലയിൽ നിന്നുള്ള അന്വേഷണങ്ങൾ സജീവാകുമെന്നാണ് വിലയിരുത്തുന്നത്.
ജാതിക്ക ഔഷധ വ്യവസായികൾ ജാതിക്ക സംഭരണരംഗത്തുണ്ട്. കയറ്റുമതി അന്വേഷണങ്ങൾ അല്പം മങ്ങി നിൽക്കുകയാണ്. കാർഷിക മേഖലയിൽ നിന്ന് കാലടി വിപണിയിൽ ചരക്കെത്തുന്നുണ്ട്.
ജാതിക്ക തൊണ്ടിൻ കായ കിലോ 250 രൂപയിലും തൊണ്ടില്ലാത്തത് 400-450 രൂപയിലുമാണ് വ്യാപാരം. ജാതിപത്രി ചുവപ്പ് 700 രൂപയിലും മഞ്ഞ 140 ലും വിപണനം നടന്നു.
ഗ്രാന്പൂ ഓഫ് സീസണായതിനാൽ ഗ്രാന്പു വരവ് കുറഞ്ഞു നിൽക്കുകയാണ്. കിലോഗ്രാമിന് 950 രൂപയിലാണ് വ്യാപാരം. ജൂണ്-ജൂലൈ മാസത്തോടുകൂടി മാത്രമേ പുതിയ ചരക്ക് വിപണിയിൽ എത്തുകയുള്ളൂ.
ലില്ലിബെറ്റ് ഭാനുപ്രകാശ്