നേട്ടങ്ങളുടെ നെറുകയിൽ മാൻവെട്ടം ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കന്പനി
നേട്ടങ്ങളുടെ നെറുകയിൽ മാൻവെട്ടം ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കന്പനി
Monday, August 12, 2024 5:09 PM IST
ബിജു ഇത്തിത്തറ
സംസ്കരിച്ച ഉത്പന്നങ്ങളുടെ ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ വ്യാപാരസാധ്യത മനസിലാക്കി കാർഷിക വിഭവങ്ങളിൽ നിന്നു മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനും കർഷകർക്ക് നല്ല വില ലഭിക്കുന്നതിനും ഉദ്ദേശിച്ചു പ്രവർത്തനമാരംഭിച്ച മാൻവെട്ടം ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കന്പനിക്ക് പറയാനുള്ളതു വിജയത്തിന്‍റെ ചരിത്രം.

പ്രാദേശികമായി തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ശുദ്ധവും വിഷരഹിതവുമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനുമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ മാൻവെട്ടം സെന്‍റ് ജോർജ് പള്ളിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കന്പനിയാണിത്. 19 കർഷക ദളങ്ങളിലെ 310 കർഷകരുടെ കൂട്ടായ്മയാണ് മാൻവെട്ടം ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കന്പനി ലിമിറ്റഡ്.

കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവയ്ക്കു രാജ്യത്തും വിദേശത്തുമുള്ള ജനപ്രീതി മനസിലാക്കി ഉത്പന്നങ്ങൾ നിർമിച്ചു വിപണിയിലിറക്കുന്നതാണ് കന്പനിയുടെ വിജയന്‍റെ അടിസ്ഥാനം.



കോട്ടയം ജില്ലയിൽ കടുത്തുരുത്തിക്കടുത്ത് മാഞ്ഞൂർ പഞ്ചായത്തിലെ മാൻവെട്ടത്ത് 3,000 ചതുരശ്രയടി വിസ്തീർണമുള്ള സംസ്കരണ പ്ലാന്‍റിലാണു കന്പനിയുടെ പ്രവർത്തനം. മാൻവെട്ടം സെന്‍റ് ജോർജ് പള്ളിയുടെതാണു ഭൂമിയും കെട്ടിടവും.

പിഎസ്ഡബ്ല്യുഎസ്, പിഡിഎസ്, നബാർഡ്, ഹോർട്ടികൾച്ചർ തുടങ്ങിയ ഏജൻസികളുടെ സഹായവും കന്പനിക്കുണ്ട്. 10 പേരടങ്ങുന്നഭരണസമിതിയാണു കന്പനിയുടെ ഭരണം നിർവഹിക്കുന്നത്.


സീസണിൽ മാത്രം വിളയുന്ന കാർഷിക വിളകൾ വർഷം മുഴുവൻ ലഭ്യമാകത്തക്ക വിധത്തിൽ മൂല്യവർധിത ഉത്പന്നങ്ങളാക്കി അവയുടെ ലഭ്യത ഉറപ്പാക്കുന്നതാണു ഉത്പാദന രീതി.



ഗുണനിലവാരമുള്ള ഉണങ്ങിയ മരച്ചീനി, അതിന്‍റെ അനുബന്ധ ഉത്പന്നങ്ങൾ, ചക്ക, വാഴപ്പഴം, പൈനാപ്പിൾ, പപ്പായ, മാങ്ങ മുതലായവയിൽ നിന്നുള്ള വിത്യസ്ത മൂല്യവർധിത ഉത്പന്നങ്ങൾ, കൊപ്രായിൽ നിന്നുള്ള ശുദ്ധമായ വെളിച്ചെണ്ണ, കുരുമുളക്, മുളക്,

ഇഞ്ചി, ജാതിക്ക, ഏലം, മഞ്ഞൾ മുതലായവയുടെ ശുദ്ധവും ഗുണമേന്മയുള്ളതുമായ പൊടികൾ, പാവയ്ക്കാ, കോവയ്ക്കാ, ഏത്തക്കാ, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറി ഉത്പന്നങ്ങൾ, അച്ചാറുകളും മസാലക്കൂട്ടുകളും തുടങ്ങിയവയെല്ലാം കന്പനി വിപണിയിലെത്തിക്കുന്നു.



കഴുകി, ഉണക്കി വൃത്തിയാക്കി ശുചിത്വ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണു ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദനം. നൂതന സാങ്കേതിക വിദ്യകളും നിർമാണ രീതികളുമാണ് ഉപയോഗിക്കുന്നത്.

നിരവധിയാളുകൾക്കു ജോലി കൊടുക്കാനാകുന്നതും ന്യായമായ വിലയ്ക്കു മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കാൻ കഴിയുന്നതും കന്പനിയുടെ നേട്ടമാണ്.

ഫോണ്‍: 94462 73200.