കൊക്കാലെ കുളം നാശത്തിന്‍റെ വക്കിൽ; തിരിഞ്ഞുനോക്കാതെ അധികാരികൾ
Monday, July 29, 2024 1:40 AM IST
സ്വന്തം ലേഖകൻ

തൃശൂർ: കൊക്കാലെ കുളം നാശത്തിന്‍റെ വക്കിലായിട്ടും തിരിഞ്ഞുനോക്കാതെ അധികാരികൾ. ഒരുകാലത്തു നഗരത്തിന്‍റെതന്നെ വരൾച്ചമാറ്റാൻ ഏറെ പങ്കുവഹിച്ചിരുന്ന തൃശൂർ റെയിൽവേ സ്റ്റേഷനു സമീപമുള്ള കോർപറേഷന്‍റെ കൊക്കാലെ കുളമാണ് നാശത്തിലേക്കു തള്ളപ്പെടുന്നത്.

ഏക്കർകണക്കിനു വലിപ്പത്തിൽ പരന്നുകിടക്കുന്ന കുളത്തിൽ ഇന്നിപ്പോൾ പുല്ലുകൾ പടർന്നുപിടിക്കുകയാണ്. മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതും പതിവുകാഴ്ചയായി മാറി. ഒരുകാലത്തു ജനങ്ങൾ കുളിക്കാനും വസ്ത്രം അലക്കുന്നതിനും ഉൾപ്പെടെ എത്തിയിരുന്ന കുളത്തിൽ നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി പടവുകൾ മാറ്റിസ്ഥാപിച്ചുവെങ്കിലും കുളത്തിലേക്കുള്ള പ്രവേശനകവാടംപോലും കാടു കയറി നശിക്കുന്ന അവസ്ഥയിലാണിപ്പോൾ. ശക്തമായ മഴയിൽ ഇടിഞ്ഞുവീണ കുളത്തിന്‍റെ സംരക്ഷണഭിത്തി വർഷം രണ്ടുപിന്നിട്ടിട്ടും പുനർനിർമിക്കാത്തതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. മഴയിൽ കുതിർന്ന ഭിത്തികൾ വിള്ളൽ വീണ് ഏതുസമയവും നിലംപൊത്താം എന്ന നിലയിലാണ്.

കുളത്തിന്‍റെ സമീപം മാലിന്യം തള്ളുന്നതും കുളത്തിനെ നാശത്തിലേക്കാണ് തള്ളിവിടുന്നത്. വി.എസ്. സുനിൽകുമാർ മന്ത്രിയായിരിക്കെ കുടിവെള്ളസംഭരണിയെന്ന നിലയ്ക്കു കുളത്തെ മാറ്റിയെടുക്കാൻ കോടികൾ ചെലവഴിച്ചുള്ള പദ്ധതികൾ നടപ്പാക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും കുളത്തിൽ അണുബാധസാന്നിധ്യം കണ്ടെത്തിയതോടെ അവ ഉപേക്ഷിച്ച മട്ടാണെന്നും കുളസംരക്ഷണത്തെക്കുറിച്ച് കോർപറേഷനും മൗനത്തിലാണെന്നും വൻഅഴിമതിയാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും ഡിവിഷൻ കൗണ്‍സിലർ വിനോദ് പൊള്ളാഞ്ചേരി ആരോപിച്ചു. കുളത്തിന്‍റെ നവീകരണവും ജലസംഭരണിയുടെ സംരക്ഷണവും ഉറപ്പുവരുത്തുവാൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.