യന്ത്രത്തകരാര്‍: കടലില്‍ കുടുങ്ങിയ 45 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Friday, September 6, 2024 1:46 AM IST
അഴീക്കോട്: അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്‍ററിൽനിന്നും മത്സ്യബന്ധനത്തിനുപോയ കൃഷ്ണകൃപ എന്ന ഇൻബോഡ് വള്ളത്തിന്‍റെ എൻജിന്‍ നിലച്ച് കടലില്‍ കുടുങ്ങി. മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്‍റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു.

കടലില്‍ അഞ്ച് നോട്ടിക്കല്‍ മൈല്‍ (10 കിലോമീറ്റർ) അകലെ അഴിമുഖം വടക്ക്-പടിഞ്ഞാറ് ഭാഗത്താണ് എൻജിൻ നിലച്ചത്. കുടുങ്ങിയ എറിയാട് പേബസാർ സ്വദേശി കിഴക്കേവളപ്പിൽ ശശി എന്നയാളുടെ ഉടമസ്ഥതയിലുള്ള "കൃഷ്ണകൃപ' എന്ന ഇൻബോർഡ് വള്ളവും എറിയാട് സ്വദേശികളായ 45 മത്സ്യത്തൊഴിലാളികളെയുമാണ് രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്.
ഇന്നലെ രാവിലെ 9.40 മണിയോടുകൂടിയാണ് വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.

ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ എം.എഫ്. പോളിന്‍റെ നിര്‍ദേശാനുസരണം എഫ്ഇഒ ശ്രുതിമോൾ, മറൈൻ എൻഫോഴ്സ്മെന്‍റ്് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എൻ. പ്രശാന്ത്കുമാർ, വി.എം. ഷൈബു, റെസ്‌ക്യൂ ഗാര്‍ഡുമാരായ ഹുസൈൻ, വിജീഷ്, ബോട്ട് സ്രാങ്ക് ദേവസി മുനമ്പം, എൻജിൻ ഡ്രൈവർ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.