സർക്കാരിന്‍റെ പ്രതിഛായയ്ക്ക് ഭംഗംവരുത്തരുത്; പോലീസ് ജാഗ്രത പാലിക്കണമെന്ന് മന്ത്രി ബിന്ദു
Monday, July 29, 2024 1:40 AM IST
തൃശൂർ: സർക്കാരിന്‍റെ പ്രതിഛായയ്ക്കു ഭംഗംവരുന്ന സംഭവങ്ങൾ പോലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ഒഴിവാക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. കേരള പോലീസ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഒറ്റപ്പെട്ട ചില ദുരനുഭവങ്ങളിൽ പോലീസ് സേനയെ മോശമായി വിലയിരുത്തുന്നുണ്ട്. ഇത് ഒഴിവാക്കണം. പോലീസിനു വലിയ ജോലിഭാരം ഉണ്ടെന്ന പരാതി നിലനിൽക്കുന്നുണ്ട്. അതിനാൽ ചെയ്യുന്ന സേവനത്തിനു അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്ന തോന്നലും പല
ഉദ്യോഗസ്ഥന്മാർക്കുമുണ്ട്. ഇതുവെറും തെറ്റിദ്ധാരണയാണെന്നും പോലീസ് ഉദ്യോഗസ്ഥരെ വളരെ ആദരവോടും ബഹുമാനത്തോടെയുമാണ് കേരളജനത കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡന്‍റ് കെ.സി. ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ, കുന്നംകുളം എസിപി സി.ആർ. സന്തോഷ്, കവി ശ്രീജിത് അരിയല്ലൂർ എന്നിവർ സംസാരിച്ചു.