ചേറ്റുവ ഹാർബറിൽ തൊഴിലാളികളുടെ പണിമുടക്ക്
Monday, July 29, 2024 1:40 AM IST
ചേറ്റുവ: അഴിമുഖത്തെ മണൽത്തിട്ടമൂലം യാനങ്ങൾക്ക് അപകടം സംഭവിക്കുന്നതു പതിവായതോടെ മണൽത്തിട്ട നീക്കംചെയ്യാത്തതിൽ ചേറ്റുവ ഹാർബറിൽ മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും പണിമുടക്കി പ്രതിഷേധിച്ചു. വിഷയത്തിൽ ഡിപ്പാർട്ട്മെന്‍റിനും ഭരണാധികാരികൾക്കും നിവേദനങ്ങൾ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും തൊഴിലാളികൾ ആരോപിച്ചു.

ത്രിപുര വള്ളത്തിലെ ചക്കുംകേരൻ വിജയന്‍റെ ജീവൻ നഷ്ടപ്പെട്ടതടക്കം നിരവധി അപകടങ്ങൾ ഉണ്ടായിട്ടും അടിയന്തര നടപടികൾ സ്വീകരിക്കുന്നില്ല. കേരളത്തിൽ 10 ലക്ഷത്തോളം കുടുംബങ്ങൾ മത്സ്യബന്ധനമേഖലയെ ആശ്രയിച്ചു ജീവിക്കുന്നു.

ഈ മേഖലയിലെ കയറ്റുമതിയിലൂടെ ഗണ്യമായ സംഖ്യ സർക്കാരിനു ലഭിക്കുന്നുണ്ട്. ഹാർബറിൽ വള്ളങ്ങൾ ഹാങ്കർ ചെയ്യുന്നതിനുള്ള സ്ഥലപരിമിതിമൂലം മുനയ്ക്കൽക്കടവിന്‍റെ തെക്കുഭാഗത്തു കൊടിയന്പുഴ ദേവസ്വം സ്ഥലംവാങ്ങിയാണ് വള്ളങ്ങൾ ഹാങ്കർ ചെയ്യുന്നതിനു സൗകര്യമുണ്ടാക്കിയയത്. ഇപ്പോൾ ഇവിടെയും മണൽമൂടി വള്ളങ്ങൾ ഹാങ്കർ ചെയ്യാൻ കഴിയാതെയായി.
ഇതെല്ലാം അവഗണിച്ചുകൊണ്ട് സർക്കാരും ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്‍റുകളും മുന്നോട്ടുപോയാൽ ശക്തമായ പ്രതിഷേധവുമായി സംയുക്ത യൂണിയൻ മുന്നോട്ടുവരുമെന്ന് യോഗം ഉദ് ഘാടനം ചെയ്ത ദേവസ്വം ചെയർമാൻ പി.വി. ജനാർദനൻ പറഞ്ഞു.

ദേവസ്വം പ്രസിഡന്‍റ് കെ. എൻ. രാജൻ അധ്യക്ഷത വഹിച്ചു. സി.വി. തുളസിദാസ്, ദേവസ്വം രക്ഷാധികാരി കെ.കെ. പീതാംപരൻ, ശക്തിധരൻ, എം.ആർ. സുനി, യു.ജി. ഉണ്ണി എന്നിവർ പ്രസംഗിച്ചു. സിഐടിയു പ്രതിഷേധത്തിൽനിന്നു വിട്ടുനിന്നു.