കൂളിമുട്ടത്ത് മിന്നൽച്ചുഴലി, വ്യാപകനാശം
Monday, July 29, 2024 1:40 AM IST
കയ്പമംഗലം: മതിലകം കൂളിമുട്ടത്ത് മിന്നൽ ചുഴലിയിൽ വ്യാപക നാശം. ഇന്നലെ രാവിലെ ആറോടെയാണു മേഖലയിൽ കനത്ത കാറ്റുവീശിയത്. നിരവധി മരങ്ങൾ ഒടിഞ്ഞുവീണു.

പ്രാണിയാട് പള്ളിക്കുസമീപം ചേന്നമംഗലത്ത് അബ്ദുള്ളക്കുട്ടിയുടെ വീടിനോടുചേർന്ന അടുക്കളപ്പുരയ്ക്കു മുകളിൽ മരംവീണു. തൊട്ടടുത്ത് മരങ്ങൾ വീണ് രണ്ട് ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞു. വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ മരംവീണ് കുറച്ചുനേരം ഗതാഗതം തടസ പ്പെട്ടു. കൂളിമുട്ടം ത്രിവേണിയിൽ തറയിൽ വേലായുധൻ ഭാര്യ കൗസല്യയുടെ വീടിന്‍റെ മേൽക്കൂര ഭാഗികമായി തകർന്നുവീണു. സംഭവസമയം വീട്ടുകാർ ഉണ്ടായെങ്കിലും ആർക്കും പരിക്കി ല്ല. കൂളിമുട്ടം എരുമത്തുരുത്തി പങ്കജാക്ഷിയുടെ വീടിന്‍റെ മുകളിലേക്ക് മരശിഖരം ഒടിഞ്ഞുവീണ് മേൽക്കൂര തകർന്നു. കൂളിമുട്ടം ചുള്ളിപ്പറമ്പിൽ റിയാസിന്‍റെ രണ്ടു നിലവീടിനു മുകളിലേക്ക് സമീപത്തെ മാവു വീണു.

മതിലകം പതിമൂന്നാം വാർഡിൽ പണിക്കാട്ടിൽ ഗിരീഷിന്‍റെ വീടിനും ബാത്ത് റൂമിനും മുകളിലേക്കു മരം വീണു. ശക്തമായ കാറ്റിൽ കൂളിമുട്ടം പ്രാണിയാട് പള്ളിയുടെ മുൻവശമുള്ള മയ്യത്ത് പരിപാലന ഓഫീസിനു മുകളിലേക്ക് മരം വീണു തകർന്നു. മേഖലയിലെ നിരവധി മരങ്ങൾ മിന്നൽച്ചുഴലിയിൽ ഒടിഞ്ഞുവീണു. പൊക്ലായി, എമ്മാട്, കൊടൂർ, കളരിപ്പറമ്പ് പടിഞ്ഞാറു ഭാഗം, കറുകച്ചാൽ പള്ളി പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണു വ്യാപകനാശം സംഭവിച്ചത്. നിരവധി വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണതിനെ തുടർന്ന് മേഖലയിൽ പൂർണമായി വൈദ്യുതി വിതരണം തടസപ്പെട്ടു. കെഎസ്ഇബി മതിലകം സെക്‌ഷൻ ജീവനക്കാരും അധികൃതരും എത്തി മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് വൈദ്യുതി വിതരണം ഏറെ വൈകി പുനഃസ്ഥാപിച്ചത്.

ജനപ്രതിനിധികളും നാട്ടുകാരും രംഗത്തിറങ്ങി റോഡിലേക്കുവീണ വൃക്ഷങ്ങൾ മുറിച്ചുമാറ്റുകയായിരുന്നു. റോഡുകളിൽ വീണ മരങ്ങൾ മാറ്റുവാൻ പഞ്ചാ യത്ത് മെമ്പർമാരായ പി. എം. അരുൺലാൽ, പ്രിയ ഹരിലാൽ, ജസ്ന, മതിലകം ഗ്രാമപഞ്ചായത്ത് ദുരിതനിവാരണസേനാംഗങ്ങളായ ഇൻസാഫ്, അനിൽ, ജിഷ്ണു, ദീപു, അഫ്സൽ തുടങ്ങി പ്രദേശവാസികളും നേതൃത്വം നൽകി.