പ്രതീക്ഷയോടെ ടാഗോർ ഹാൾ
Monday, July 29, 2024 1:40 AM IST
സി.ജി. ജിജാസൽ

തൃശൂർ: കാത്തുകാത്തിരുന്ന ടാഗോർ ഹാൾ പുതുവർഷസമ്മാനമായി തുറക്കുമോ? തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കോർപറേഷൻ എൻജിനീയറിംഗ് വിഭാഗം.

30.75 കോടി ചെലവഴിച്ച് അരണാട്ടുകരയിൽ നിർമിക്കുന്ന ടാഗോർ സെന്‍റിനറി ഹാളാണ് ഡിസംബറോടെ പണിപൂർത്തീകരിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നത്. വാദപ്രതിവാദങ്ങൾ ഏറെയുണ്ടായിട്ടുള്ള ടാഗോർ ഹാളിന്‍റെ നിർമാണം നീണ്ടുപോകുന്നതു നേരത്തേ പലവിധ പ്രതിഷേധങ്ങൾക്കു വഴിയൊരുക്കിയിരുന്നുവെങ്കിലും നിലവിൽ ഹാളിനെക്കുറിച്ച് പ്രതിഷേധക്കാർ മറന്ന മട്ടാണ്.

ഒറ്റമുറിഹാളിൽനിന്നും ബഹുനിലക്കെട്ടിടമായി ഉയരുന്ന ഹാൾ കോർപറേഷന്‍റെ വികസനസ്വപ്നങ്ങളിലൊന്നാണ്. എന്നാൽ, നിലവിൽ നിർമാണം പാതിവഴിയിൽ നിലച്ച കെട്ടിടപരിസരം കാടുകയറുന്നതും മറ്റൊരു യാഥാർഥ്യമാണ്.

സ്ട്രക്ച്ചർ വർക്ക് കഴിഞ്ഞ ഹാളിൽ ഇനി ഇന്‍റീരിയർ വർക്ക് നടക്കേണ്ടതുണ്ട്. അതിനായുള്ള എസ്റ്റിമേറ്റിനു ചീഫ് എൻജിനീയർ ഓഫിസിൽനിന്ന് അംഗീകാരം ലഭിക്കണം. എങ്കിൽമാത്രമേ ടെൻഡർ ചെയ്യാനാവൂ. ഇലക്ട്രിക്കൽ എസ്റ്റിമേറ്റ് കണ്സൾട്ടന്‍റ് മുഴുവനാക്കാത്തതും ടെൻഡർ വൈകാൻ കാരണമാകുന്നുണ്ട്.

പ്രധാന ഹാളും മിനി ഹാളും ഉൾപ്പെടെ രണ്ടു ഹാളുകളും, ഗ്രീൻ റൂമുകൾ, ഡൈനിംഗ് ഹാൾ, പാർക്കിംഗ് ഏരിയ എന്നിവയുമടക്കമാണ് പുതിയ ടാഗോർ ഹാൾ ഒരുങ്ങുന്നത്. നടപടികൾ കൃത്യമായി നീങ്ങിയാൽ ഡിസംബറോടെതന്നെ നിർമാണം പൂർത്തീകരിച്ച് പുതുവർഷത്തിൽ ഹാൾ നാടിനു സമർപ്പിക്കാനായേക്കും.