ഉളുമ്പത്തുകുന്നു മുതല്‍ കൊളത്തൂര്‍ വരെ സര്‍വീസ് റോഡ് കടലാസില്‍ മാത്രം
Monday, July 29, 2024 1:40 AM IST
കൊടകര: ദേശീയപാത നാലുവരിപ്പാതയാക്കി വികസിപ്പിച്ച് ടോള്‍ ഇനത്തില്‍ കോടികള്‍ പിരിച്ചെടുക്കാന്‍ തുടങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സര്‍വിസ് റോഡുകള്‍ പലയിടത്തും ഇപ്പോഴും കടലാസില്‍ തന്നെയാണ്.

പറപ്പൂക്കര പഞ്ചായത്തിലെ ഉളുമ്പത്തുകുന്നു മുതല്‍ കൊളത്തൂര്‍ വരെയുള്ള ഭാഗത്ത് ഇതുവരെ സര്‍വീസ് റോഡുകള്‍ നിര്‍മിച്ചിട്ടില്ല. ഉളുമ്പത്തുകുന്നു മുതല്‍ കൊളത്തൂര്‍ വരെയുള്ള ദേശീയപാതയുടെ ഭാഗം പതിവായി അപകടങ്ങള്‍ ഉണ്ടാകുന്ന മേഖലയാണ്. സര്‍വിസ് റോഡുകള്‍ ഇല്ലാത്തതാണ് പ്രധാനമായും ഇവിടെ അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.

ഇവിടെ സര്‍വിസ് റോഡുകള്‍ നിര്‍മിക്കാത്തതിനാല്‍ കാല്‍നടക്കാരും സൈക്കിള്‍ യാത്രക്കാരും അടക്കമുള്ള പ്രദേശവാസികള്‍ക്ക് ദീര്‍ഘദൂര വാഹനങ്ങള്‍ ചീറിപ്പായുന്ന അതിവേഗപാതയെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

ഉളുമ്പത്തുകുന്ന് മുതല്‍ കൊളത്തൂര്‍ സെന്‍റര്‍ വരെയുള്ള ഒന്നരകിലോമീറ്റര്‍ ദൂരത്തില്‍ ദേശീയപാതക്ക് ഇരുഭാഗത്തും സര്‍വീസ് റോഡ് ഇല്ല. ഉളുമ്പത്തുകുന്നില്‍ സര്‍വിസ് റോഡിനായി ഭൂമി ഏറ്റെടുത്തത് കാടുമൂടി കിടക്കുകയാണ്. ഉടനെയൊന്നും സര്‍വിസ് റോഡ് നിര്‍മാണം ഉണ്ടാകില്ലെന്ന് പരോക്ഷമായ സൂചന നല്‍കികൊണ്ട് സര്‍വീസ് റോഡിനായി ഏറ്റെടുത്ത സ്ഥലത്ത് അധികൃതര്‍ ഏതാനും വര്‍ഷം മുമ്പ് തണല്‍മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു.

ഉളുമ്പത്തുകുന്ന്, കൊളത്തൂര്‍ പ്രദേശങ്ങളില്‍ സര്‍വിസ് റോഡ് നിര്‍മിക്കാതെ ജനങ്ങളെ കഷ്ടപ്പെടുത്തുകയാണ് ദേശീയ ഹൈവേ അതോറിറ്റി.കൊളത്തൂര്‍ പാടത്ത് സര്‍വിസ് റോഡുകള്‍ നിര്‍മിക്കുന്നതിനു പകരം റോഡരികില്‍ റെയില്‍ ഗാര്‍ഡുകളും മൈല്‍കുറ്റികളും കൊണ്ടുള്ള സംരക്ഷണ ഭിത്തി നിര്‍മിക്കുകയാണ് അധികൃതര്‍ ചെയ്തത്.

ജനങ്ങളുടേയും ജനപ്രതിനിധികളുടേയും പരാതികള്‍ ഏറുമ്പോള്‍ ദേശീയപാത അധികൃതര്‍ ഇടക്കിടെ സ്ഥലം സന്ദര്‍ശിക്കുകയും സര്‍വിസ് റോഡിന്‍റേയും കാനകളുടേയും പണി ഉടനടി പൂര്‍ത്തീകരിക്കുമെന്ന് പറയുകയും ചെയ്യുന്നതല്ലാതെ പ്രശ്‌നപരിഹാരത്തിന് നടപടി ഉണ്ടാകുന്നില്ല.
ഉളുമ്പത്തുകുന്നിലും കൊളത്തൂരിലും യൂടേണ്‍ സൗകര്യമില്ലാത്തതും സര്‍വിസ് റോഡുകളില്ലാത്തതും പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കയാണ്. ഉളുമ്പത്തുകുന്നില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കൊളത്തൂരിലേക്ക് ഓട്ടോ വിളിച്ചുപോകുന്നവര്‍ക്ക് മൂന്നുകിലോമീറ്ററോളം അപ്പുറത്തുള്ള നെല്ലായി ജംഗ്ഷനില്‍ എതിർ റോഡുമുറിച്ചു കടന്ന് തിരികെ വരേണ്ട ഗതികേടാണുള്ളത്.

ഉളുമ്പത്തുകുന്നിനും കൊളത്തൂര്‍ സെന്‍ററിനും ഇടയിലുള്ള കൊളത്തൂര്‍ വെള്ളപ്പാലവും നെല്ലായിക്കടുത്തുള്ള തൂപ്പങ്കാവ് പാലവും വീതികൂട്ടി പുനര്‍നിര്‍മിച്ചാലേ ഈ മേഖലയില്‍ സര്‍വിസ് റോഡ് നിര്‍മാണം നടത്താനാവൂ.

തൂപ്പങ്കാവ് പാലം വീതികൂട്ടുന്നതിന്റെ ഭാഗമായി ഏതാനും വര്‍ഷം മുമ്പ് പാലത്തിന്‍റെ ഒരു ഭാഗത്ത് തൂണുകള്‍ നിര്‍മിച്ചെങ്കിലും തുടര്‍ പണികള്‍ നടന്നില്ല.

സര്‍വിസ് റോഡുകളുടെ അഭാവം മൂലം അപകടങ്ങള്‍ ഉണ്ടാകുന്നതും മേഖലയിലെ ജനങ്ങള്‍ സഞ്ചാരസൗകര്യമില്ലാതെ ദുരിതമനുഭവിക്കുന്നതും കണക്കിലെടുത്ത് ഈ വിഷയത്തില്‍ അടിയന്തിര ഇടപെടലുകള്‍ നടത്താന്‍ ജനപ്രതിനിധികളും ദേശീയപാത അഥോറിറ്റിയും തയ്യാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.