പദ്ധതിനിര്‍വഹണം; കോടികള്‍ സ്പില്‍ഓവറായി, നഗരസഭായോഗത്തില്‍ പ്രതിപക്ഷവിമര്‍ശനം
Sunday, July 28, 2024 7:02 AM IST
ഇരിങ്ങാലക്കുട: 2023-24 സാമ്പത്തികവര്‍ഷത്തെ പദ്ധതി നിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭായോഗത്തില്‍ പ്രതിപക്ഷ വിമര്‍ശനം.

15 കോടിയോളം രൂപയുടെ പദ്ധതികള്‍ സ്പില്‍ ഓവര്‍ ആയിരിക്കുകയാണെന്നും എന്‍ജിനീയറിംഗ് വിഭാഗത്തിന്‍റെ വീഴ്ച പ്രകടമാണെന്നും അഞ്ചുലക്ഷത്തില്‍ കൂടുതല്‍ വരുന്ന ഒരു ബില്‍ പോലും കഴിഞ്ഞ 11 മാസത്തിനുള്ളില്‍ പാസായിട്ടില്ലെന്നും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഒരു പദ്ധതിയെക്കുറിച്ചും ചര്‍ച്ച നടന്നിട്ടില്ലെന്നും ചര്‍ച്ചകള്‍ക്കു തുടക്കമിട്ട് കൊണ്ട് ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ പൊതുമരാമത്ത് കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ബില്ലുകള്‍ കൃത്യമായി തയാറാക്കി സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്‍. വിജയയും എന്‍ജിനീയറിംഗ് വിഭാഗത്തിന്‍റെ വീഴ്ച വ്യക്തമാണെന്ന് എല്‍ഡിഎഫ് അംഗം അല്‍ഫോണ്‍സാ തോമസും പറഞ്ഞു.

വിഷയത്തില്‍ ചെയര്‍പേഴ്‌സന്‍റെ ശ്രദ്ധക്കുറവ് സംഭവിച്ചിട്ടുണ്ടെന്നും ചെറിയ പര്‍ച്ചേസ് ബില്ലുകള്‍ പോലും കൃത്യമായി സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ബിജെപി മെമ്പര്‍ ടി.കെ. ഷാജു വിമര്‍ശിച്ചു.
നഗരസഭയുടെ ഒരു വര്‍ഷമാണ് നഷ്ടപ്പെടുത്തിയിരിക്കുന്നതെന്ന് എല്‍ഡിഎഫ് അംഗം സി.സി. ഷിബിനും പാടശേഖരങ്ങളിലേക്കുള്ള വര്‍ക്കുകള്‍ ടെൻഡര്‍ ചെയ്യിക്കുന്നതിലും വീഴ്ചനേരിട്ടതായി അംബിക പള്ളിപ്പുറത്തും അടുത്ത വര്‍ഷത്തില്‍ ലഭിക്കുന്ന ഫണ്ട് കുറയാന്‍ സാധ്യതയുണ്ടന്നും പൊതുമരാമത്ത്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അഡ്വ. ജിഷ ജോബിയും 2020 ല്‍ തറക്കല്ലിട്ട പൊറത്തിശേരി മേഖലയിലെ സബ് സെന്‍ററിന്‍റെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്ന് കെ. പ്രവീണും ചൂണ്ടിക്കാട്ടി.

2024-25 വാര്‍ഷിക പദ്ധതി സ്പില്‍ ഓവര്‍ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്‌ക്കരിക്കുന്നതിനു യോഗം അംഗീകാരം നല്‍കി. നഗരസഭയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ സേനയെ സാമൂഹ്യമാധ്യത്തില്‍ മോശമാക്കി ചിത്രീകരിച്ച് പോസ്റ്റ് ഇട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍ പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു.