അനധികൃത അറവ്; പിഴത്തുകയില്‍ ഇളവു നല്‍കിയതില്‍ പ്രതിഷേധം
Sunday, July 28, 2024 7:02 AM IST
അരിപ്പാലം: പടിയൂര്‍ പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന അറവുകേന്ദ്രത്തിനെതിരെ ചുമത്തിയ പിഴയില്‍ ഇളവു വരുത്തിയതില്‍ പ്രതിപക്ഷ കക്ഷികളില്‍ പ്രതിഷേധം. മതിലകം റോഡില്‍ പീസ് സ്‌കൂളിന് മുമ്പായി റോഡില്‍നിന്ന് നീങ്ങി പണി പൂര്‍ത്തീകരിക്കാത്ത കെട്ടിടത്തിലാണു മാടുകളെ കൊണ്ടുവന്ന് അറവ് നടത്തിയിരുന്നത്.

സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീടിനായുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതുമൂലം നമ്പര്‍പോലും ലഭിച്ചിട്ടില്ല. പഞ്ചായത്ത് അധികൃതരുടെയും കാട്ടൂര്‍ പോലീസിന്‍റെയും ഇടപെടലുകള്‍ മൂലം അനധികൃത അറവുകേന്ദ്രം അടപ്പിച്ചിരുന്നു. ഈ കെട്ടിടത്തില്‍ കന്നുകാലികളെ കശാപ്പുചെയ്ത് മറ്റിടങ്ങളിലെത്തിച്ച് വില്‍പന നടത്തി വരികയായിരുന്നു. പഞ്ചായത്തിന്‍റെ ലൈസന്‍സും ആവശ്യമായ സജ്ജീകരണങ്ങളും ഇല്ലാതെയും മലിനജലം പുറത്തേക്കുവിട്ടുമാണ് അനധികൃത അറവു നടന്നിരുന്നത്.

പോലീസ് സന്നാഹത്തോടെയാണ് അനധികൃത കേന്ദ്രം അടപ്പിച്ചത്. ഇവര്‍ക്ക് 25000 രൂപ പിഴയാണ് ചുമത്തിയിരുന്നത്. കോണ്‍ഗ്രസ് പ്രതിനിധിയായ വാര്‍ഡംഗം ജോയ്‌സി ആന്‍റണി, ബിജെപി പ്രതിനിധിയായ എഴാം വാര്‍ഡ് അംഗം പ്രഭാത് എന്നിവരുടെയും അരോഗ്യ വകുപ്പ് ഉദ്യേഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പിഴത്തുക നിശ്ചയിച്ച് നോട്ടീസ് നല്‍കിയത്.

എന്നാല്‍ പിന്നീട് നടന്ന പഞ്ചായത്ത് യോഗത്തില്‍ അനധികൃത അറവുകാരില്‍നിന്ന് ഈടാക്കിയ പിഴയില്‍ കുറവുവരുത്തിയതായി പ്രസിഡന്‍റ് അറിയിച്ചു. ഇതോടെ യോഗത്തിലുണ്ടായിരുന്ന ജോയ്‌സി ആന്‍റണി, പ്രഭാത് എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്തിനു നഷ്ടമുണ്ടാക്കിയെന്നും അനധികൃത അറവു നടത്തുന്നവര്‍ക്കും നിയമം ലംഘിക്കുന്നവര്‍ക്കും ഒത്താശ ചെയ്തു കൊടുക്കുന്നതായും ബിജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു.