വൈദികനു നേരെ മർദനം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്
Sunday, July 28, 2024 7:02 AM IST
കൊരട്ടി: വൈദികനെ മർദിച്ചയാളെ കൊരട്ടി പോലിസ് കസ്റ്റഡിയിലെടുത്തു. അതിരപ്പിള്ളി പിള്ളപ്പാറ സെന്‍റ് തോമസ് പള്ളി വികാരി ഫാ. ബിനീഷ് കോട്ടക്കലിനെ മർദിച്ച കാതിക്കുടം ചാത്തൻചാൽ സ്വദേശി മധുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കാടുകുറ്റിയിലെ ടർഫ് കോർട്ടിലേക്കു പോയ വൈദികന്‍റെ ഇരുചക്രവാഹനവും ഭാര്യയോടും കുട്ടിയുമോടൊപ്പം മധു സഞ്ചരിച്ച ഇരുചക്രവാഹനവും കൂട്ടിയിടിച്ചതാണു പ്രകോപനത്തിനു കാരണം.

ഇരു വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നവർ റോഡിൽ വീഴുകയും മധു എഴുന്നേറ്റ് വൈദികനെ മർദിക്കുകയുമായിരുന്നു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മർദനമേറ്റ വൈദികൻ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തി വൈദ്യസഹായം തേടിയതിനുശേഷം കൊരട്ടി പോലീസിൽ പരാതി നൽകി. മധു മദ്യപിച്ചിരുന്നതായി സൂചനയുണ്ട്. പോലീസ് ഇന്നലെ മധുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.