40 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷിച്ചു
Sunday, July 28, 2024 7:02 AM IST
ചാവക്കാട്/ കയ്പമംഗലം : മുനക്കകടവ് ഫിഷ് ലാൻഡിംഗ്് സെന്‍ററിൽ നിന്നും ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിനുപോയ ഇൻബോ ഡ് വള്ളത്തിന്‍റെ എൻജിൻ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്‍റെ ബോട്ട് കരയിലെത്തിച്ചു.

കടലിൽ 10 നോട്ടിക്കല്‍ മൈല്‍ (19 കി ലോമീറ്റർ) അകലെ ചാമക്കാല ഭാഗത്ത് എൻ ജിൻ നിലച്ച് കുടുങ്ങിയ വലപ്പാട് ചാങ്ങാരത്ത് വേലായു ധൻ ഗോപിയുടെ ഉടമയിലുള്ള കാവിലമ്മ എന്ന ഇൻബോഡ് വള്ളവും വലപ്പാട് സ്വദേശികളായ 40 മത്സ്യ തൊഴിലാളികളെ യുമാണ് ശക്തിയായ കാറ്റിലും രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്.

രാവിലെ ഏഴരയോടെയാണ് വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങിക്കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേ ഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസി. ഡയറക്ടര്‍ എം.എഫ്. പോളിന്‍റെ നിര്‍ദേശത്തിൽ മറൈൻ എൻഫോഴ്സ്മെന്‍റ് ആൻഡ് വിജിലൻസ്‌വിംഗ് ഓഫീസർമാരായ വി.എൻ. പ്രശാന്ത്കുമാർ, ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, സിവിൽ പോലീസ് ഓഫീസർ അവിനാഷ്, റസ്‌ക്യൂ ഗാര്‍ഡുമാരായ, ഫസൽ, ഷിഹാബ്, അജിത്ത് കുമാർ ബോട്ട് സ്രാങ്ക് റസാക്ക്, ഡ്രൈവർ റഷീദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

മത്സ്യബന്ധന യാനങ്ങൾ വാർഷിക അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതും കാലപ്പഴക്കംചെന്ന മത്സ്യ ബന്ധനയാനങ്ങൾ ഉപയോഗിച്ച് മത്സ്യ ബന്ധനത്തിന് പോകുന്നതും കടലിൽ അപകടങ്ങൾ തുടർക്കഥയാക്കുകയാണ്.ഈ ആഴ്ചയിൽത്തന്നെ മൂന്നാമത്തെ വലിയ വള്ള മാണ് കടലിൽ അകപ്പെടുന്നതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. സുഗന്ധകുമാരി പറഞ്ഞു.