കേരളം നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നായി മനുഷ്യ-വന്യമൃഗ സംഘര്‍ഷം മാറുന്നു: മന്ത്രി കെ. രാജന്‍
Sunday, July 28, 2024 7:02 AM IST
ഇഞ്ചക്കുണ്ട്: മലമ്പനിപോലുള്ള മാരകരോഗങ്ങളോട് പടവെട്ടി ജീവിതം പടുത്തുയര്‍ത്തിയവരാണ് കുടിയേറ്റ കര്‍ഷകരെന്ന് റവന്യു മന്ത്രി കെ. രാജന്‍. ഇഞ്ചക്കുണ്ട് കുടിയേറ്റത്തിന്‍റെ ഒരുവര്‍ഷം നീളുന്ന വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൈയേറ്റവും കുടിയേറ്റവും ഒന്നല്ല എന്ന അഭിപ്രായമാണു സര്‍ക്കാരിനുള്ളത്. കുടിയേറ്റക്കാര്‍ ഈ ഭൂമിയുടെ അവകാശികളായി മണ്ണ് മാറ്റിയെടുത്തവരാണ്.

കൈയേറ്റക്കാര്‍ ഭൂമി തട്ടിയെടുത്തവരുമാണ്. അതുകൊണ്ടുതന്നെ കൈയേറ്റക്കാരേയും കുടിയേറ്റക്കാരേയും ഒരേപോലെയല്ല ഈ സര്‍ക്കാര്‍ കാണുന്നത്. കുടിയേറ്റക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നിയമപരമായി സര്‍ക്കാര്‍ ചെയ്തുകൊടുക്കുമ്പോള്‍ തന്നെ കൈയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും അനധികൃതമായി കൈയേറിയ ഭൂമി വിട്ടുവീഴ്ചയില്ലാതെ തിരിച്ചു പിടിക്കുകയുമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നു കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായി മനുഷ്യ - വന്യജീവി സംഘര്‍ഷം മാറിയിരിക്കയാണ്. കാടുനില നിര്‍ത്തേണ്ടതിനൊപ്പം ജണ്ടക്കിപ്പുറം കിടക്കുന്ന മനുഷ്യരുടെ അവകാശങ്ങള്‍കൂടി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മലയോരമേഖലയില്‍ ഭൂമിയുടെ യഥാര്‍ഥ അവകാശികളായ അര്‍ഹരായ മുഴുവന്‍പേര്‍ക്കും ഈ സര്‍ക്കാരിന്‍റെ കാലത്തുതന്നെ പട്ടയം കൊടുത്തു തീര്‍ക്കുമെന്ന് റവന്യു മന്ത്രി പറഞ്ഞു.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിന്‍സ്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് അജിത സുധാകരന്‍, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി വിബി, വജ്രജൂബിലി ആഘോഷകമ്മിറ്റി രക്ഷാധികാരി ഫാ. സെബിന്‍ എടാട്ടുകാരന്‍, ഫാ. സെബാസ്റ്റ്യന്‍ ഊന്നുകല്ലില്‍, ചെയര്‍മാന്‍ ബേബി മാത്യു കാവുങ്കല്‍, ജനറല്‍ കണ്‍വീനര്‍ റോയ് ജോസഫ് കാരക്കാട്ട്, കൊടകര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇ.കെ. സദാശിവന്‍, ടി.കെ. അസൈന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ റോസിലി തോമസ്, എന്‍.പി. അഭിലാഷ്, ഗീത ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

വന്യമൃഗശല്യം: നിയമഭേദഗതി വേണമെന്ന് ജോസ് കെ. മാണി എംപി

ഇഞ്ചക്കുണ്ട്: വന്യമൃഗം കാടിനു പുറത്തേക്കുവരുമ്പോള്‍ മനുഷ്യന് സംരക്ഷണം കൊടുക്കാനും ആവശ്യമെങ്കില്‍ വെടിവെക്കാനുമുള്ള അധികാരം പൊലിസിനു കൊടുക്കനുള്ള നിയമഭേദഗതി ഉണ്ടാകണമെന്ന് ജോസ്. കെ. മാണി എംപി അഭിപ്രായപ്പെട്ടു. ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച "വന്യമൃഗശല്യം മനുഷ്യന്‍റെ ജീവനും സ്വത്തിനും സംരക്ഷണം'എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ വന്യജീവികളും കര്‍ഷകരുമായി ബന്ധപ്പെട്ട് ഒരു ഭീകരാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. നാട്ടില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുമ്പോള്‍ പൊലീസാണ് ഇടപെടുന്നത്. ഇതേ മാതൃകയില്‍ വന്യമൃഗം നാട്ടിലിറങ്ങിയാല്‍ പൊലീസിന് ഇടപെടാനും ജില്ല മേധാവിക്കെങ്കിലും വെടിവെക്കാനുള്ള ഉത്തരവ് കൊടുക്കാനും കഴിയുന്ന തരത്തിലുള്ള നിയമഭേദഗതി ഉണ്ടാകണം. ഫെന്‍സിംഗ് സ്ഥാപിച്ചതുകൊണ്ടോ നഷ്ടപരിഹാരം നല്‍കിയതുകൊണ്ടോ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാനാവില്ല. വന്യമൃഗം വനത്തിനു പുറത്തക്ക് വന്നാല്‍ സംരക്ഷിക്കേണ്ടത് മനുഷ്യനെയാണെന്ന് പറയാനുള്ള ചങ്കൂറ്റമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേ ഹം പറഞ്ഞു.

സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. റിട്ട. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.ഒ.സണ്ണി, കേരള വനഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പൽ സയന്‍റിസ്റ്റ് ഡോ. എ.വി. രഘു എന്നിവര്‍ സെമിനാറില്‍ വിഷയം അവതരിപ്പിച്ചു.