ശ്രീനാരായണപുരം പഞ്ചായത്തിന്‍റെ കിഴക്കൻമേഖലകളിൽ മാസങ്ങളായി കുടിവെള്ളമില്ല
Sunday, July 28, 2024 7:02 AM IST
ശ്രീനാരായണപുരം: ശ്രീനാരായണപുരം പഞ്ചായത്തിന്‍റെ കിഴക്കൻ മേഖലകളിൽ മാസങ്ങളായി കുടിവെള്ളമില്ല. വെള്ളം ലഭ്യമാക്കുന്നതിനായി യാതൊരു നടപടിയും വാട്ടർ അഥോറിറ്റി സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകം. ശ്രീനാരായണപുരം 11ാം വാർഡ് കോതപറമ്പ് കിഴക്കുഭാഗത്താണ് വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളമെത്താത്തത്.

നാട്ടിക ഫർക്ക ശുദ്ധജല പദ്ധതി പ്രകാരമാണ് ഇവിടേയ്ക്കു വെള്ളമെത്തുന്നത്. എന്നാൽ, തെക്കേ അറ്റമായതിനാൽ ഇവിടേക്കു വെള്ളമെത്തുന്നത് ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസമാണ്. കഴിഞ്ഞ ആറുമാസത്തിലധികമായി ഈ ഭാഗത്തേക്കു തീരെ വെള്ളമെത്തുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു.

700 രൂപ നൽകിയാണ് ഇവിടെയുള്ളവർ 2000 ലിറ്റർ വെള്ളം വാങ്ങുന്നത്. മഴയുള്ളപ്പോൾ മഴവെള്ളം പിടിച്ചുവച്ചാണ് അലക്കാനും കുളിക്കാനുമെല്ലാം ഉപയോഗിക്കുന്നത്. പലതവണ അധികൃതരോടു പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു. ഇലക്ഷൻകാലത്ത് കുറച്ചു ദിവസം പഞ്ചായത്ത് ടാങ്കറിൽ വെള്ളമെത്തിച്ചെങ്കിലും പിന്നീട് ഉണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പണിയാരംഭിച്ചതോടെ ഈ ഭാഗത്തേക്കുള്ള പൈപ്പ് മുറിച്ച് മാറ്റിയതാണു വെള്ളമെത്താത്തതിനു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. പകരം പൈപ്പിട്ട് വെള്ളമെത്തിക്കാൻ ഇതുവരെ വാട്ടർ അഥോറിറ്റി തയാറായിട്ടില്ല. അതേസമയം, ശ്രീനാരായണപുരം പഞ്ചായത്ത് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നുവെന്നും എത്രയും പെട്ടെന്നു കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ.ടി. ടൈസൺ എംഎൽഎ പറഞ്ഞു.