കാലവര്‍ഷത്തില്‍ തകര്‍ന്ന വൈദ്യുതിലൈനുകള്‍ പുനഃസ്ഥാപിക്കും: മന്ത്രി
Sunday, July 28, 2024 7:02 AM IST
ഇരിങ്ങാലക്കുട: സംസ്ഥാനത്തുടനീളം ഉണ്ടായ ശക്തമായ കാലവര്‍ഷത്തില്‍ തകര്‍ന്ന വൈദ്യുതിലൈനുകള്‍ അതിവേഗം പുനഃസ്ഥാപിക്കുമെന്നും ജീവനക്കാര്‍ രാപ്പകലില്ലാതെ വൈദ്യുതി തടസം ഉണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി.

തുമ്പൂര്‍ 33 കെവി സബ്‌ സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തൃശൂര്‍ ജില്ലയില്‍ വൈദ്യുതി വിതരണ പ്രസരണ മേഖലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഇക്കാലയളവില്‍ നടപ്പാക്കിയത്. ചാലക്കുടി, കുന്നംകുളം 220 കെവി സബ്‌ സ്റ്റേഷന്‍, മണ്ണുത്തി 110 കെവി സബ്‌ സ്റ്റേഷന്‍ എന്നിവ യാഥാര്‍ഥ്യമായി.

മാള, കൊടുങ്ങല്ലൂര്‍ 64 കെവി സബ്‌ സ്റ്റേഷനില്‍ നിന്ന് 110 ആയും പാലക്കല്‍ 33 കെവി സബ്‌ സ്റ്റേഷന്‍ 110 കെവിയായും ഉയര്‍ത്തി. മ്ലാങ്ങാട് 33 കെവി സബ്‌ സ്റ്റേഷന്‍ പൂര്‍ത്തീകരിച്ചു. രണ്ടു വര്‍ഷത്തില്‍ പുഴയ്ക്കല്‍, തൃശൂര്‍ മെഡിക്കല്‍ കോളജ്, വരന്തരപ്പിള്ളി, എളനാട് 33 കെവി സബ്‌ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകും. തൃശൂര്‍ സബ്‌ സ്റ്റേഷന്‍ നിര്‍മാണത്തിന് 50 സെന്‍റ് സ്ഥലം നെഗോഷ്യബിള്‍ പര്‍ച്ചേസ് പ്രകാരം വാങ്ങികൊണ്ട് 2023 ഓഗസ്റ്റില്‍ നിര്‍മാണം ആരംഭിച്ചിരുന്നു.

7.7 കോടി രൂപ ചെലവിലാണു പദ്ധതി പൂര്‍ത്തീകരിച്ചത്. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലത ചന്ദ്രന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുധാ ദിലീപ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലളിത ബാലന്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ധനീഷ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ചിറ്റിലപ്പള്ളി, കെഎസ്ഇബി ട്രാന്‍സ്മിഷന്‍ സിസ്റ്റം ഓപ്പറേഷന്‍ ആന്‍ഡ് പ്ലാനിംഗ് ഡയറക്ടര്‍ സജീവ് പൗലോസ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ. ദിനേശ് തുടങ്ങിയവര്‍ സംസാരിച്ചു.