ഇനി ജപ്തിഭീഷണി ഇല്ലാതെ സുഖമായി അന്തിയുറങ്ങാം
Sunday, July 28, 2024 6:32 AM IST
ചെറുതുരുത്തി: ദേശമംഗലം ഗ്രാമപഞ്ചായത്തിലെ പള്ളം പ്രദേശത്തെ പൂർണമായും കാഴ്ച്ച നഷ്ടപ്പെട്ട സുഫൈലിന്‍റെയും കുടുബത്തിന്‍റെയും വീടിന്‍റെയും സ്ഥലത്തിന്‍റെയും ആധാരം പള്ളത്തെ വസതിയിൽ നടന്ന ചടങ്ങിൽ ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ കൈമാറി.

സുഫൈലിനു ചികിത്സാചെലവിനും പൊട്ടി വീഴാറായ വീട് റിപ്പയർ ചെയ്യാനും വേണ്ടി ദേശമംഗലം സർവീസ് സഹകരണ ബാങ്കിൽ വീടും സ്ഥലവും പണയംവച്ച് ഏകദേശം മൂന്നുലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. കോവിഡ് മൂലം ഉണ്ടായിരുന്ന ചെറിയ ജോലിയും നഷ്ടപ്പെട്ടപ്പോൾ പൂർണമായും കുടംബം പട്ടിണിയിലായി. ജനസന്പർക്ക പരിപാടി മുതൽ ഉമ്മൻ ചാണ്ടിയുമായി ബന്ധം പുലർത്തിയിരുന്ന സുഫൈൽ ഉമ്മൻചാണ്ടിയെ വിളിക്കുകയും സഹായം തേടുകയും ചെയ്തു.

വീട്ടിലേക്കുവേണ്ട ഭക്ഷണസാധനങ്ങൾ ഉടനടി വീട്ടിലേക്ക് എത്തിക്കുകയും സുഫൈലിന്‍റെ കുടുംബത്തിന്‍റെ അവസ്ഥ നേരിട്ട് മനസ്സിലാക്കുകയും ജപ്തി നടപടി ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ കോണ്‍ഗ്രസ് നേതാക്കളെ ചുമതലപ്പെടുത്തി. തുടർന്ന് . ഏകദേശം അഞ്ചര ലക്ഷം രൂപ രണ്ട് ഗഡുക്കളായി അടച്ച് അധാരം തിരികെ എടുക്കയും ചെയ്തു. സുഫൈലിനും കുടുബത്തിനും വീടിന്‍റെ രേഖകൾ നൽകാൻ ഉമ്മൻ ചാണ്ടിയുടെ മകൾ നേരിത്തുകയായിരുന്നു.വള്ളത്തോൾ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികത്തിന്‍റെ ഭാഗമായി അണയാത്ത സൂര്യൻ എന്ന പത്തുദിന പരിപാടിയിൽ ഉൾപെടുത്തിയാണ് ഇത് നൽകിയത്.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പി.ഐ. ഷാനവാസ് അധ്യക്ഷത വഹിച്ചു. ദേശമംഗലം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് മഹേഷ് വെളുത്തെടത്, ലക്ഷ്മണൻ, കെ. പ്രേമൻ, സണ്ണി, എ.കെ. അബ്ദുള്ള, ഷറഫുദ്ധീൻ തങ്ങൾ, മായ ഉദയൻ, ബീന, സൈനബ, ഒ.യു. ബഷീർ, പി.ടി. തന്പി മണി, അർഷാദ്, കർഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സൈതലവി എന്നിവർ പ്രസംഗിച്ചു.