നടുറോഡിൽ കാറുമായി യുവാവിന്‍റെ പരാക്രമം; മൂന്നുപേർക്കു പരിക്ക്
Sunday, July 28, 2024 6:32 AM IST
തൃശൂർ: നടുറോഡിൽ കാറുമായി യുവാവിന്‍റെ പരാക്രമം. ബൈക്ക് യാത്രികർക്കും കാൽനടയാത്രക്കാരനും പരുക്ക്. ഇന്നലെ വൈകീട്ട് തൃശൂർ കൊക്കാല കാസിനോ ഹോട്ടലിന് സമീപത്താണ് സംഭവം. പരുക്കേറ്റ ബൈക്ക് യാത്രികരും ചാർട്ടേഡ് അക്കൗണ്ടന്‍റുമാരുമായ തൃശൂർ ശക്തൻപാർക്ക് ചക്കാലക്കൽ രാജൻ (52), കണ്ണാറ ചിറ്റിലപ്പിള്ളി അജീഷ് സി. വർഗീസ് (42) എന്നിവർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും കാൽനടയാത്രികനായ മാധ്യമപ്രവർത്തകൻ ജിനേഷ് പൂനത്ത് ജനറൽ ആശുപത്രിയിലും ചികിത്സതേടി. മൂന്നു പേർക്കും കൈകാലുകൾക്കാണ് പരുക്ക്.

   ശക്തൻസ്റ്റാന്‍റ് ഭാഗത്ത് നിന്ന് കൊക്കാലയിലെ ഓഫീസിലേക്ക് ബൈക്കിൽ വരികയായിരുന്ന രാജനേയും അജീഷ് സി. വർഗീസിനെയുമാണ് കാർ ആദ്യം ഇടിച്ചിട്ടത്. യുവതി യുവാക്കൾ സഞ്ചരിച്ച കാർ ബൈക്കിന് പിന്നിൽ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

രണ്ട് പേരും റോഡരികിൽ പരിക്കേറ്റ് കിടക്കുന്നതിനിടെ കാറിൽനിന്ന് പുറത്തിറങ്ങിയ യുവാവ് ഭീഷണി മുഴക്കി. ഇതിനുശേഷം കാർ ഓടിച്ചുപോവുകയായിരുന്നുവെന്ന് രാജൻ പറഞ്ഞു. തുടർന്നാണ് തൊട്ടുമുന്നിൽ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മാധ്യമപ്രവർത്തകനെയും ഇതേ കാർ ഇടിച്ച് തെറിപ്പിച്ചത്. പരിക്കേറ്റ മാധ്യമ പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നടത്താൻ പോലും തയ്യാറാകാതെ കാർ വീണ്ടും ഓടിച്ചുപോയി.

 കെ.എൽ. 46 ഡബ്ളിയു 9069 നന്പർ കാറിൽ സഞ്ചരിച്ചവരാണ് കൊലവിളി നടത്തി അപകടകരമാംവിധം തിരക്കേറിയ റോഡിലൂടെ കുതിച്ചത്. പരുക്കേറ്റവർ പോലീസിൽ പരാതി നൽകി.