ചെറുതുരുത്തി: മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പൂർണകായ വെങ്കലപ്രതിമയുമായെത്തിയ സ്മൃതിയാത്രയ്ക്ക് ജില്ലാ അതിർത്തിയായ ചെറുതുരുത്തിയിൽ വരവേല്പ് നല്കി. ജൂലൈ 25ന് പയ്യന്നൂരിൽനിന്ന് സിപിഐ സംസ്ഥാന എക്സിക്യൂടീവ് അംഗം അഡ്വ. കെ.പി. രാജേന്ദ്രന്റെ നേതൃത്വത്തിൽ പ്രയാണം ആരംഭിച്ച സ്മൃതിയാത്രയാണ് ചെറുതുരുത്തിയിൽ എത്തിച്ചേർന്നത്. സ്മൃതിയാത്രയിൽ സിപിഐ സംസ്ഥാന എക്സിക്യുടീവ് അംഗങ്ങളായ സത്യൻ മൊകേരി, ടി.വി. ബാലൻ, ഇ.എസ്. ബിജിമോൾ തുടങ്ങിയ നേതാക്കളാണ് അനുഗമിക്കുന്നത്.
ചെറുതുരുത്തിയിൽ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പ്രതിമയിൽ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. വരവേല്പിന് സിപിഐ നേതാക്കളായ മന്ത്രി കെ. രാജൻ, പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ്, വിജയൻ കുനിശേരി, പി. ബാലചന്ദ്രൻ എംഎൽഎ, മുഹമ്മദ് മുഹ്സിൻ എംഎൽഎ, അഡ്വ. ടി. ആർ. രമേഷ് കുമാർ, ഷീലാ വിജയകുമാർ, ഷീനാ പറയങ്ങാട്ടിൽ, കെ.ജി. ശിവാനന്ദൻ, ടി.കെ. സുധീഷ്, ഇ.എം. സതീശൻ, എം.ആർ. സോമനാരായണൻ, കെ.എസ്. ജയ, കെ. വി വസന്തകുമാർ, ടി. പ്രദീപ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സ്മൃതി യാത്ര തൃശൂരിലേക്ക് യാത്ര തിരിച്ചു. മുള്ളൂർക്കര , ഓട്ടുപാറ, വടക്കാഞ്ചേരി, അത്താണി, തിരൂർ, കോലഴി വഴി തൃശൂർ തെക്കേ ഗോപുരനടയിലെത്തി യാത്ര സമാപിച്ചു. തുടർന്നു നടന്ന സ്വീകരണ സമ്മേളനം അഡ്വ. പി. സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു.
ജൂലൈ 30ന് തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷനിൽ സി.അച്ചുതമേനോൻ പ്രതിമ സിപി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാപിച്ച് അനാച്ഛാദനം ചെയ്യും.