കോപ്പുതൂക്കൽ ഭക്തിനിർഭരമായി
Tuesday, October 8, 2024 3:03 AM IST
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്‍റെ മുന്നോടിയായുള്ള പുള്ളിസന്ധ്യവേലയുടെ കോപ്പുതൂക്കൽ ഭക്തിനിർഭരമായി. ക്ഷേത്ര കലവറയിൽ നിറദീപം തെളിച്ച് വിഘ്നേശ്വരനെ സങ്കൽപ്പിച്ച് തൂശനിലയിൽ പൂവൻപഴം സമർപ്പിച്ച ശേഷമാണ് കോപ്പുതുക്കൽ നടത്തിയത്.വൈക്കത്തഷ്ടമിയ്ക്കും സന്ധ്യവേലയ്ക്കും മുന്നോടിയായായി ആചാരത്തനിമയോടെ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങാണ് കോപ്പു തൂക്കൽ.

ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തിരങ്ങൾക്ക് മുന്നോടിയായി നടത്തുന്ന ചടങ്ങാണിത്.വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമായിരുന്നു കോപ്പുതൂക്കൽ.ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ കെ.ആർ.ശ്രീലത ക്ഷേത്രത്തിലെ അടിയന്തിരങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ അളന്നു തൂക്കി അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ വി. ഈശ്വരൻ നമ്പൂതിരിയെ എൽപ്പിച്ചു. പ്രതീകാത്‌മകമായി മംഗള വസ്തുക്കളായ ചന്ദനവും മഞ്ഞളും അളന്നുതൂക്കി നൽകിയത്. ചടങ്ങുകൾക്ക് വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്ര കാര്യക്കാരനായ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ചന്ദനവും മഞ്ഞളും എറ്റുവാങ്ങുന്നതായാണ് വിശ്വാസം.

അസിസ്റ്റന്‍റ് കമ്മീഷണർ എം.ജി. മധു ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്‍റ് ദിവാകരൻ മട്ടയ്ക്കൽ, സെക്രട്ടറി ആർ. രാജശേഖരൻ നായർ എന്നിവർ പങ്കെടുത്തു.