പത്തനംതിട്ട ജില്ലാ ജയിൽ: രണ്ടാംഘട്ട നിർമാണം ഒക്‌ടോബറിൽ തുടങ്ങാനായേക്കും
Saturday, September 21, 2024 3:04 AM IST
പത്തനംതിട്ട: ജില്ലാ ജയിലിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തിരക്കിട്ട നീക്കം. പദ്ധതിയുടെ രണ്ടാംഘട്ട നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഒന്നാംഘട്ടം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും രണ്ടാംഘട്ട ജോലികൾ തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ നിർമാണംതന്നെ നിലച്ചു.

രണ്ടാംഘട്ടത്തിനാവശ്യമായ സാമ്പത്തിക അനുമതി തിരുവനന്തപുരത്തെ ചീഫ് എൻജിനിയറുടെ ഓഫീസിൽനിന്ന് ലഭിച്ചു. അഞ്ച് കോടിക്ക് മേലുള്ള സർക്കാർ പദ്ധതികൾക്ക് പ്രത്യേക അനുമതി ആവശ്യമുണ്ട്. ഒക്‌ടോബർ അവസാനവാരം രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടങ്ങനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ഇതിനു മുന്നോടിയായി കോൺക്രീറ്റ് ഉറപ്പിന്‍റെ പഠന റിപ്പോർട്ടും ആദ്യഘട്ടത്തിലെ അഗ്നിസുരക്ഷാ അനുമതി പത്രവും ലഭിക്കണം. കോൺക്രീറ്റ് പഠന റിപ്പോർട്ട് തിരുവനന്തപുരം ഗവൺമെന്‍റ് എൻജിനിയറിംഗ് കോളജോ അല്ലെങ്കിൽ സർക്കാർ അനുമതിയുള്ള ഏജൻസികളോ വേണം നൽകേണ്ടത്. അഗ്നിശമന സേനാ വകുപ്പിന്‍റെ റീജണൽ ഓഫീസിൽനിന്ന് അഗ്നിസുരക്ഷാ ലൈസൻസും ലഭിക്കണം.

ഇതിനുള്ള നടപടികൾ കരാറുകാരനുമായി ബന്ധപ്പെട്ട് നടന്നുവരികയാണ്. മാറിയ അഗ്നി സുരക്ഷാ നടപടികൾ പ്രകാരമാണ് പുതിയ അനുമതി പത്രത്തിന് അപേക്ഷ നൽകിയത്. 2019-ലെ കെട്ടിട നിർമാണ അനുമതിയിൽനിന്ന് അഗ്നിസുരക്ഷാ നടപടികളിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ നടപടികൾ കാര്യമായി വൈകിയിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞാണ് നടപടികൾ പുരോഗമിച്ചത്. ജില്ലാ ജയിലിന്‍റെ രണ്ടാംഘട്ട നിർമാണത്തിനുള്ള സാങ്കേതിക അനുമതി ലഭിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും പ്രവർത്തനങ്ങൾ വൈകിയത് പദ്ധതി വൈകുന്നതിനു കാരണമായി.

ജയിൽ നിർമാണത്തിന്‍റെ രണ്ടാം ഘട്ടത്തിനായി ആഭ്യന്തരവകുപ്പിൽനിന്ന് 6.98 കോടി രൂപ നേരത്തേ ലഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ പണികൾ ആരംഭിക്കുമെന്നായിരുന്നു ജയിൽ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ സാങ്കേതികാനുമതി ലഭിക്കാൻ മൂന്നുമാസത്തോളം വൈകി. അതിനാൽ വീണ്ടും പണികൾ മാസങ്ങളോളം നീണ്ടുപോയി.

രണ്ടു കോടിക്കുമുകളിൽ ചെലവുള്ള പദ്ധതിയായതിനാൽ എറണാകുളം നീതിന്യായ വിഭാഗത്തിന്‍റെ മേൽനോട്ടത്തിലായിരുന്നു ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്.

ജയിൽ അടഞ്ഞിട്ട് ആറു വർഷം

കഴിഞ്ഞ ആറു വർഷമായി പത്തനംതിട്ട ജില്ലാ ജയിൽ പ്രവർത്തിക്കുന്നില്ല. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടിയിരുന്ന ജയിലിനെ ആധുനിക സൗകര്യങ്ങളോടെ വിപുലപ്പെടുത്താനാണ് പണികൾ തുടങ്ങിയത്. പുതിയ കെട്ടിടത്തിന്‍റെ നിർമാണത്തിനായി നിലവിലെ ജയിൽ പെളിച്ചുനീക്കി. മൂന്നു ഘട്ടങ്ങളിലായി നിർമാണം ആരംഭിച്ച കെട്ടിടത്തിന്‍റെ ഒന്നാംഘട്ടം മാത്രം പൂർത്തിയാക്കാനായി.

മൂന്നുനിലകളിൽ നിർമിക്കുന്ന ജില്ലാ ജയിൽ സമുച്ചയത്തിന്‍റെ ഒരോനിലയും ഒരോഘട്ടമായി പൂർത്തിയാക്കാനായിരുന്നു തീരുമാനം. 82 സെന്‍റിൽ 5,269 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിരുന്നത്.

സബ് ജയിലിൽനിന്ന് ജില്ലാ ജയിൽ പദവി ലഭിച്ചതിനേത്തുടർന്നാണ് പുതിയ ജയിൽ നിർമാണം ആരംഭിച്ചത്. ഒന്നാം ഘട്ടത്തിൽ ലഭിച്ച 5.5 കോടി രൂപ വിനിയോഗിച്ച് താഴത്തെ നിലയിലെ നിർമാണം പൂർത്തിയാക്കി.

200 പേർക്ക് താമസസൗകര്യം

200 പേരെ പാർപ്പിക്കുന്നതിനുള്ള സൗകര്യം പുതിയ ജയിൽ കെട്ടിടത്തിലുണ്ടാകും. നിർമാണം പൂർത്തിയായ താഴത്തെ നിലയിൽ 70 പേരെ താമസിപ്പിക്കാനാകും. രണ്ട് ചെറിയസെല്ലും ഒരു വലിയസെല്ലും ഈ നിലയിലുണ്ട്. വലിയ സെല്ലുകളിൽ 30 പേരേ വീതവും ചെറുതിൽ പത്തുപേരേയും പാർപ്പിക്കാനും സാധിക്കും. കൂടാതെ, അടുക്കളയും ഓഫീസ് മുറികളും ജീവനക്കാർക്കുള്ള മുറികളും താഴത്തെ നിലയിലാണുള്ളത്. മുൻപ് ഇവിടെയുണ്ടായിരുന്ന വനിതാ സെൽ ഇനിയുണ്ടാവില്ല.

രണ്ടാംഘട്ടത്തിൽ ചുറ്റുമതിലിന് മുകളിൽ വൈദ്യുതവേലി, മാലിന്യനിർമാർജന പ്ലാന്‍റ്, ഒന്നാം നിലയിൽ തടവുകാരെ പാർപ്പിക്കുന്നതിനുള്ള മുറികൾ എന്നിവയാണ് നിർമിക്കുന്നത്. 130 പേരെ പാർപ്പിക്കുന്നതിനുള്ള സെല്ലുകൾ ഒന്നാംനിലയിൽ നിർമിക്കും. ഈ ഘട്ടം പൂർത്തിയാകുന്നതോടെ ജയിലിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങാമെന്നാണ് പ‌റയുന്നത്.

മുൻവശത്തെ ഭിത്തി പൂർണമായും ഇല്ലാതെയാണ് സെല്ലുകളുടെ നിർമാണം. പകരം കട്ടികൂടിയ ഇരുമ്പുഗ്രിൽകൊണ്ടാണ് മുൻവശം പണിയുന്നത്. ഓരോ സെല്ലിലും ശൗചാലയവുമുണ്ട്. അരഭിത്തി മാത്രം കെട്ടിയുള്ള ശൗചാലയങ്ങളാണിവ. വാർഡന്മാർക്ക് എവിടെനിന്നുനോക്കിയാലും അന്തേവാസികളെ കാണാനാകും. അരികിലുള്ള നിലവിലെ ഗെയ്റ്റ് മതിലിന്‍റെ മധ്യഭാഗത്തേക്ക് മാറുന്നതോടെ ഇരു ഭാഗത്താകും കെട്ടിടങ്ങൾ വരിക.

ആദ്യഘട്ടം വേഗത്തിൽ തീർന്നു

ആദ്യഘട്ടം പൂർത്തിയായി മൂന്ന് വർഷം കഴിഞ്ഞിട്ടും രണ്ടാംഘട്ട നിർമാണം തുടങ്ങാൻ ഏറെ കാലതാമസമുണ്ടായി. ഒന്നാംനില പൂർത്തിയായപ്പോൾ 5.5 കോടി രൂപ ചെലവായി. രണ്ടും മൂന്നും നിലകളുടെ നിർമാണത്തിനായി 12.5 കോടി രൂപയുടെ എസ്റ്റിമേറ്റും ഒരുക്കിയിട്ടണ്ട്. എന്നാൽ ഏഴു കോടി രൂപ മാത്രമാണ് ശേഷിക്കുന്ന പണികൾക്കായി അനുവദിച്ചത്.

ഇതു പ്രതിസന്ധിക്ക് കാരണമായി. തുടക്കത്തിൽ 13.8 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്.കെട്ടിടത്തിന്‍റെ നിർമാണത്തിനായി 2018 ഓഗസ്റ്റിലാണ് ജില്ലാ ജയിലിന്‍റെ പ്രവർത്തനം നിലച്ചത്. തടവുകാരെ മാവേലിക്കര, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം ജയിലുകളിലേക്ക് മാറ്റി.

ജയിൽ പ്രവർത്തനം നിറുത്തി മാസങ്ങൾക്ക് ശേഷം 2019 മാർച്ചിലാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. പാറകൾ നിറഞ്ഞ സ്ഥലമായതിനാൽ സീവേജ് പ്ലാന്‍റ് നിർമിക്കാൻ ആദ്യ പ്ലാനിൽ മാറ്റം വരുത്തേണ്ടിവന്നു.

മൂന്ന് നിലകളിലായി 19 ഇരട്ടസെല്ലും 17 സിംഗിൾ സെല്ലുമാണുള്ളത്. ഒരു ഇരട്ട സെല്ലിൽ പത്തുപേരേയും ഒരു സിംഗിൾ സെല്ലിൽ അഞ്ചുപേരേയും പാർപ്പിക്കാം. പത്തനംതിട്ട ജില്ലയിലെ 13 കോടതികളിൽനിന്നും റിമാൻഡ് ചെയ്യുന്നവരെയും വിചാരണത്തടവുകാരെയുമാണ് ജില്ലാ ജയിലിൽ പാർപ്പിക്കേണ്ടിവരിക.