ഹാരിസൺ എസ്റ്റേറ്റിന്‍റെ ഗേറ്റ് തകർത്തു : ജനവാസ മേഖലയിൽ നാശം വിതച്ച് കാട്ടാനക്കൂട്ടം
Saturday, September 21, 2024 3:04 AM IST
കോന്നി: കിഴക്കൻ മേഖലയിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം നിരന്തരം ശല്യക്കാരായി മാറുന്നു. കോന്നിയുടെ കിഴക്കൻ മേഖലയിലാണ് ആനകളുടെ ശല്യം ഏറിയത്. കല്ലേലിയിൽ കാട്ടാനക്കൂട്ടം ഹാരിസൺ എസ്റ്റേറ്റിന്‍റെ ഗേറ്റ് തകർത്തു. ഇന്നലെ പുലർച്ചെയാണ് സംഭവം.

കുമ്മണ്ണൂർ വനമേഖലയിൽനിന്ന് അച്ചൻകോവിലാർ കുറുകെ കടന്ന് എത്തിയ നാലംഗ കാട്ടാനക്കൂട്ടമാണ് ഗേറ്റ് തകർത്ത് എസ്റ്റേറ്റിനുള്ളിൽ പ്രവേശിച്ചത്. ചെക്ക് പോസ്റ്റിനു സമീപത്തെ ഹാരിസൺ എസ്റ്റേറ്റിന്‍റെ ആദ്യ ഗേറ്റാണ് തകർത്തത്.

തുടർന്ന് കൈതകൃഷിയിടത്തിൽ കടന്ന് കൈത വ്യാപകമായി നശിപ്പിച്ചു. നാല് വർഷം പ്രായമുള്ള 20 ഓളം റബർ തൈകളും നശിപ്പിച്ചിട്ടുണ്ട്. ഇതിനു ശേഷം കാട്ടാനകൾ വന്ന വഴിയെ തിരികെ പോകുകയും ചെയതു.

കല്ലേലിത്തോട്ടത്തിൽ കൈതകൃഷി ആരംഭിച്ചതോടെയാണ് കാട്ടാനകൾ നിരന്തരം കാടുവിട്ടിറങ്ങി വരുന്നത്. തൊഴിലാളികളുടെ ലയങ്ങൾക്ക് സമീപത്തുകൂടിയാണ് മിക്കവയും കടന്നുപോകുന്നത്. ഇതു മൂലം തൊഴിലാളികൾ പ്രാണഭയത്തിലാണ്. കല്ലേലി തോട്ടത്തിനു സമീപം കഴിഞ്ഞരാത്രി ഇറങ്ങിയ കാട്ടാനകൾ വ്യാപക നാശം വിതച്ചു.

കല്ലേലി എസ്റ്റേറ്റിന്‍റെ ഗേറ്റും മതിലും തകർത്തു. കൊക്കാത്തോട് റോഡിലും കാട്ടാന ഭീഷണി ഉയർത്തി. സന്ധ്യ കഴിഞ്ഞാൽ കൊക്കാത്തോട്ടിലേക്കുള്ള യാത്രയും ബുദ്ധിമുട്ടിലായി. കൃഷിയിടങ്ങളിൽ ആന വ്യാപകമായി നാശം വിതച്ചു.

അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ രണ്ടാംവാർഡായ കുമ്മണ്ണൂർ നെടിയകാലായിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. നെടിയകാലായിൽ പുത്തൻവീട്ടിൽ പി.എം. സലിമിന്‍റെ കൃഷികളാണ് നശിപ്പിച്ചത്.

50 മൂട് വാഴ, 100 മൂട് മരച്ചീനി, അഞ്ച് തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയവയാണ് നശിപ്പിച്ചത്. ഞാലിപ്പൂവൻ, പൂവൻ തുടങ്ങിയ വാഴകളും വ്യാപകമായി പിഴുതെറിഞ്ഞു. കുമ്മണ്ണൂരിലെ ജനവാസ മേഖലയിൽ നിരന്തരമായി ആന ഇറങ്ങുന്നതോടെ പ്രദേശവാസികൾ ഏറെ ഭീതിയിലാണ്.