വീട് പുതുക്കിപ്പണിയാൻ ധനസഹായം നൽകണം: മനുഷ്യാവകാശ കമ്മീഷൻ
Thursday, August 22, 2024 3:07 AM IST
പത്തനംതിട്ട: ശോച്യാവസ്ഥയിലായ വീട് പുതുക്കിപ്പണിയാനുള്ള ധനസഹായം കാലതാമസം കൂടാതെ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. കുളത്തൂർ ലക്ഷംവീട് കോളനി സ്വദേശി വൈ. അലിയുടെ പരാതി പരിഹരിക്കാനാണ് നിർദേശം.

പരാതിക്കാരൻ കരുതലും കൈത്താങ്ങും പരാതി പരിഹാര സെല്ലിലും നവകേരള സദസിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് കമ്മീഷനെ സമീപിച്ചത്.
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽനിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്‍റെ വീടിന്‍റെ ഓടുമേഞ്ഞ ഭാഗത്ത് മേൽക്കൂരയ്ക്ക് ബലക്ഷയമുണ്ടെന്നും എന്നാൽ ലൈഫ് മിഷൻ പദ്ധതിയിൽ പരാതിക്കാരൻ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ സഹായം അനുവദിക്കാൻ കഴിയില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

2024-25 വാർഷിക പദ്ധതിയിൽ ഭവന പുനരുദ്ധാരണത്തിന് 50,000 രൂപ വീതം സഹായം നൽകുമെന്നും പരാതിക്കാരന്‍റെ അപേക്ഷ ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പിന്‍റെയും ഗ്രാമസഭയുടെയും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പരിഗണനക്ക് സമർപ്പിച്ച് അംഗീകാരം വാങ്ങി തുടർനടപടികൾ സ്വീകരിക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷന് ഉറപ്പു നൽകി.

പരാതി പരിഗണന അർഹിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽനിന്നും വ്യക്തമാണെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. മാനുഷിക പരിഗണന അർഹിക്കുന്ന പരാതിക്ക് ഉടൻ പരിഹാരം കാണണമെന്നും കമ്മീഷൻ നിർദേശം നൽകി.