പ്രതിഷേധവുമായി പട്ടികജാതി, വർഗ സംഘടനകൾ
Thursday, August 22, 2024 3:07 AM IST
പത്തനംതിട്ട: പട്ടികജാതി, വർഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരേ ദളിത്, ആദിവാസി സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനോടു ജില്ലയിൽ കാര്യമായ പ്രതികരണമുണ്ടായില്ലെങ്കിലും പ്രതിഷേധ പ്രകടനങ്ങളുമായി സംഘടനകൾ രംഗത്തിറങ്ങി.

ചിറ്റാർ മേഖലയിൽ രാവിലെ ബസുകൾ ഓടിയില്ല. എന്നാൽ ഒരു മണിക്കൂറിനുശേഷം പതിവ് സർവീസുകൾ നടന്നു. ജില്ലയിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു. സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിച്ചു

പത്തനംതിട്ട: പട്ടികജാതി വിഭാഗങ്ങളിൽ ക്രീമിലെയർ ഏർപ്പെടുത്തുവാനുള്ള സുപ്രീംകോടതി വിധി മറികടക്കുവാൻ പാർലമെന്‍റ് നിയമം പാസാക്കണമെന്നും നിലവിലെ പട്ടിക ജാതി അടിസ്ഥാനത്തിൽ വിഭജിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പട്ടികജാതി - വർഗ സംയുക്ത സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ പ്രതിഷേധ റാലിയും യോഗവും സംഘടിപ്പിച്ചു.

പ്രതിഷേധ യോഗം സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്‌തു. സമിതി ജില്ലാ പ്രസിഡന്‍റ് ടി.ടി. സുശീലൻ അധ്യക്ഷത വഹിച്ചു.