സഹകരണ ബാങ്കുകളുടെ തലപ്പത്തേക്ക് വനിതകളെ നിയോഗിച്ച് സിപിഎം
Wednesday, August 21, 2024 3:03 AM IST
പത്തനംതിട്ട: ജില്ലയില്‍ സഹകരണ ബാങ്കുകളുടെ അധ്യക്ഷസ്ഥാനത്തേക്ക് വനിതകളെ നിയോഗിച്ച് സിപിഎം. അഴിമതി ആരോപണങ്ങളും സാമ്പത്തിക നഷ്ടവും നേരിടുന്ന സഹകരണ ബാങ്കുകളുടെ ഭരണം തിരികെ പിടിച്ച് അധ്യക്ഷസ്ഥാനത്തേക്ക് വനിതകളെ നിയോഗിക്കാനുള്ള തീരുമാനം സിപിഎം ജില്ലാ കമ്മിറ്റിയുടേത്. നഷ്ടത്തിലായ ബാങ്കുകളെ തിരികെ ലാഭത്തിലേക്ക് കൊണ്ടുവരാനും അഴിമിത ആരോപണങ്ങള്‍ കുറയ്ക്കാനുമുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് പുതിയ നിയോഗങ്ങളെന്നു പറയുന്നു.

ഇലന്തൂര്‍ സഹകരണ ബാങ്ക് പ്രസിഡന്‍റായി സഹകരണ വകുപ്പ് റിട്ടയേഡ് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ എം.ജി. പ്രമീളയെയാണ് തെരഞ്ഞെടുത്ത്. സിപിഎം അധികാരം തിരികെ പിടിച്ചതിനു പിന്നാലെ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം പ്രമീളയെ പ്രസിഡന്‍റായി തെരഞ്ഞെടുക്കുകയായിരുന്നു.

സിപിഎം ഏരിയാ സെക്രട്ടറിയായിരുന്ന പി.ആര്‍. പ്രദീപ് പ്രസിഡന്‍റായിരുന്ന ബാങ്കാണിത്. പ്രദീപ് പാര്‍ട്ടി ഓഫീസില്‍ ജീവനൊടുക്കിയതിനു പിന്നാലെ ബാങ്കിന്‍റെ സാമ്പത്തിക സാഹചര്യവും ഇടപാടുകളും ചര്‍ച്ചചെയ്യപ്പെട്ടു.

പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തെങ്കിലും അദ്ദേഹവും തത്സ്ഥാനത്തു തുടര്‍ന്നില്ല. ഇതിനിടെയുണ്ടായ ആരോപണങ്ങളേറെയും ബാങ്കുമായി ബന്ധമുള്ള സിപിഎം പ്രാദേശിക നേതാക്കളെ ബന്ധപ്പെടുത്തിയായിരുന്നു. ഭരണസമിതി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ സിപിഎം മുന്‍ എആര്‍നെ സ്ഥാനാര്‍ഥിയാക്കി അവതരിപ്പിക്കുകയും ചെയ്തു.

അഴിമിത ആരോപണം നിലനില്‍ക്കുകയും കോടികണക്കിനു രൂപയുടെ ബാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന ചെങ്ങരൂര്‍ സഹകരണ ബാങ്ക് പ്രസിഡന്‍റായും വനിതയെയാണ് സിപിഎം തെരഞ്ഞെടുത്തത്. പാര്‍ട്ടിയുടെ വനിതാ നേതാവും പഞ്ചായത്തംഗവുമായ മനുഭായി മോഹനെയാണ് പ്രസിഡന്‍റാക്കിയത്.

ചെങ്ങരൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ബാധ്യതകള്‍ സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്തുള്ളവരില്‍ ഏറെപ്പേരും സിപിഎം പ്രാദേശിക നേതാക്കളും ബാങ്ക് ജീവനക്കാരുമൊക്കെയാണ്. ശക്തമായ ഇടപെടലും സര്‍ക്കാര്‍ പിന്തുണയും ഉണ്ടെങ്കിലേ ബാങ്കിനെ രക്ഷിച്ചെടുക്കാനാകൂ. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഏകപക്ഷീയവുമായിരുന്നു. യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നതിനാല്‍ എല്‍ഡിഎഫ് പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പു നടന്ന വായ്പൂര് സഹകരണ ബാങ്കില്‍ പ്രസിഡന്‍റ് സ്ഥാനം നല്‍കിയെങ്കിലും വൈസ് പ്രസിഡന്‍റ് സ്ഥനത്തേക്കു വനിതയെ നിയോഗിച്ചിട്ടുണ്ട്. വകയാര്‍ സഹകരണ ബാങ്കില്‍ നേരത്തേതന്നെ വനിതയെ പ്രസിഡന്‍റാക്കാന്‍ സിപിഎം തയാറായിരുന്നു.
പുതിയ സഹകരണ നിയമപ്രകാരം ബാങ്കുകളില്‍ വനിതാ പ്രാതിനിധ്യം ഏറിയതിനൊപ്പം തെരഞ്ഞെടുക്കപ്പെടുന്നവരില്‍ 40 വയസിനു താഴെയുള്ള വനിതയാകണമെന്ന നിര്‍ദേശവുമുണ്ട്.