പന്തളത്ത് തെരുവുവിളക്കുകള്‍ പ്രകാശിക്കുന്നില്ല
Wednesday, August 21, 2024 2:45 AM IST
പന്തളം: നഗരസഭാ പ്രദേശങ്ങളില്‍ തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് ആറുമാസം. തെരുവു വിളക്കുകള്‍ കത്താതായതോടെ പ്രദേശമാകെ കൂരിരുട്ടിലാണ്. ഇഴജന്തുക്കളുടേയും തെരുവുനായ്ക്കളുടേയും കാട്ടുപന്നികളുടെയും ശല്യം അതിരൂക്ഷവുമാണ്.

തെരുവുവിളക്കു പരിപാലനം അനിവാര്യ പ്രോജക്ടായിരിക്കേ കൗണ്‍സില്‍ യോഗത്തില്‍ 25 ലക്ഷം രൂപ വകയിരുത്തിയതായി പ്രഖ്യാപനമുണ്ടായി. എന്നാല്‍ 2024 - 25 പദ്ധതിയില്‍ ഒരുരൂപ പോലും വകയിരുത്താത്തത് പന്തളത്തെ ജനങ്ങളോടുകാട്ടിയ കൊടിയ വഞ്ചനയാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി.

തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചതോടെ തനതു ഫണ്ടില്‍നിന്നും പത്തുലക്ഷം രൂപ വകയിരുത്തിയെങ്കിലും ഡിപിസി അംഗീകാരം ലഭിക്കണമെങ്കില്‍ 21 വരെ കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു ചെയര്‍പേഴ്‌സണ്‍ പറഞ്ഞത്.

നടപടിക്രമങ്ങള്‍ കഴിഞ്ഞ് അംഗീകൃത ഏജന്‍സിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയാല്‍ പോലും ടെന്‍ഡര്‍ വിളിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വീണ്ടും കാലതാമസം നേരിടും.
ഈ സാഹചര്യത്തില്‍ ഓണത്തിനുമുമ്പ് ലൈറ്റുകള്‍ പ്രകാശിപ്പിക്കാന്‍ കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാരായ കെ.ആര്‍. വിജയകുമാര്‍, കെ.ആര്‍. രവി, പന്തളം മഹേഷ്, സുനിതാ വേണു രത്നമണി സുരേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.