എല്ലാം പരസ്പരപൂരിതമെന്ന് ശ്രീനാരായണ ഗുരു പഠിപ്പിച്ചു: ശ്രീധരന്‍പിള്ള
Wednesday, August 21, 2024 2:45 AM IST
പത്തനംതിട്ട: പ്രകൃതിയും മനുഷ്യനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം പഠിപ്പിച്ചത് ശ്രീനാരായണ ഗുരുവാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. എസ്എന്‍ഡിപി യോഗം പത്തനംതിട്ട യൂണിയന്‍ സംഘടിപ്പിച്ച ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഗുരുദേവ ദര്‍ശനങ്ങള്‍ എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. ജീവിതത്തിന്‍റെ നെട്ടോട്ടത്തിനിടയിലും പ്രകൃതിയെ അറിഞ്ഞുപോയാല്‍ ആപത്തില്‍നിന്നൊഴിവാകാം.

തലമുറകളെ അതിജീവിക്കുന്നതാണ് ഗുരുവചനങ്ങള്‍. ആത്മീയ, ഭൗതിക ദര്‍ശനങ്ങളുടെ സമന്വയമാണ് ഗുരുവിന്‍റെ വീക്ഷണങ്ങളിലുള്ളത്. ആരെയും ശത്രുപക്ഷത്തു നിര്‍ത്തരുതെന്ന് അദ്ദേഹം പഠിപ്പിച്ചു.

അയിത്തവും അടിച്ചമര്‍ത്തലും നേരിട്ട സമൂഹത്തെ കൈപിടിച്ചുയര്‍ത്തുമ്പോള്‍ ആത്മീയതയിലൂന്നിയ ദര്‍ശനങ്ങളാണ് ശ്രീനാരായണ ഗുരു ലോകത്തിനു നല്‍കിയതെന്നും ശ്രീധരന്‍പിള്ള അനുസ്മരിച്ചു.

സമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, പത്തനംതിട്ട യൂണിയന്‍ ചെയര്‍മാന്‍ കെ. പത്മകുമാര്‍, സെക്രട്ടറി ഡി. അനില്‍കുമാര്‍, യോഗം അസി. സെക്രട്ടറി ടി.പി. സുന്ദരേശന്‍, യൂണിയന്‍ വൈസ് പ്രസിഡന്‍റ് സുനില്‍ മംഗലത്ത്, യോഗം ഡയറക്ടര്‍ ബോര്‍ഡംഗം സി.എന്‍. വിക്രമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നേരത്തേ അബാന്‍ ജംഗ്ഷനില്‍നിന്നാരംഭിച്ച ഘോഷയാത്ര നഗരത്തെ മഞ്ഞവര്‍ണക്കടലാക്കി മാറ്റി. സെന്‍ട്രല്‍ ജംഗ്ഷന്‍, സ്‌റ്റേഡിയം, റിംഗ് റോഡ്, കളക്ടറേറ്റ്, ജനറല്‍ ആശുപത്രി വഴി ഘോഷയാത്ര പഴയ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ സമാപിച്ചു.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ഗുരുദേവ സന്ദേശങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള അവതരണങ്ങള്‍ മാത്രമാണ് ഘോഷയാത്രയിലുണ്ടായിരുന്നത്. വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണവും ഘോഷയാത്രയുടെ ഭാഗമായി നടത്തി.