വിടവാങ്ങിയത് നാട്ടുകാരുടെ സ്വന്തം ഡോക്ടര്‍
Wednesday, August 21, 2024 2:45 AM IST
കിടങ്ങന്നൂര്‍ (പത്തനംതിട്ട): പ്രതിഫലേച്ഛ കൂടാതെ ഒരു നാടിന്‍റെ ആരോഗ്യത്തെ സംരക്ഷിച്ചു നിര്‍ത്തിയ ജനകീയ ഡോക്ടര്‍ വിടവാങ്ങി. കിടങ്ങന്നൂര്‍ എസ്എച്ച് ആശുപത്രി ഉടമ ഡോ. ടി.എസ്. കുരുവിളയുടെ (73) മരണം ഒരു നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. പതിറ്റാണ്ടുകളോളം ഒരു നാടിനെയാകെ ചികിത്സിച്ച ഡോക്ടറാണ് കുരുവിള.

പ്രമുഖമായ ആശുപത്രികള്‍ പലതും ചുറ്റുവട്ടങ്ങളില്‍ ഉയര്‍ന്നപ്പോഴും കിടങ്ങന്നൂര്‍ പള്ളി ആശുപത്രിയെയും ഡോ. കുരുവിളയെയും വിശ്വസിച്ച് ഇവിടെയെത്തിയവരാണ് കിടങ്ങന്നൂര്‍, മെഴുവേലി, മല്ലപ്പുഴശേരി പഞ്ചായത്തു നിവാസികള്‍. തന്‍റെ പരിധിക്കു പുറത്തു ചികിത്സവേണ്ടിവരുന്നവരെ ഒറ്റനോട്ടത്തില്‍ത്തന്നെ തിരിച്ചറിയാന്‍ ഡോ. കുരുവിളയ്ക്കു കഴിഞ്ഞു. അവരെ എത്രയും വേഗം സമീപസ്ഥലങ്ങളിലെ സ്‌പെഷലൈസ്ഡ് ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

എരുമേലി തൂങ്കുഴി കുടുംബാഗമാണ് ഡോ. കുരുവിള. മെഡിക്കല്‍ ബിരുദം ഉന്നതനിലയില്‍ പാസായ അദ്ദേഹം തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍നിന്നാണ് ആതുരശുശ്രൂഷ തുടങ്ങുന്നത്. കിടങ്ങന്നൂര്‍ ജംഗ്ഷനോടു ചേര്‍ന്ന് മാര്‍ത്തോമ്മ ഇടവകയുടെ ചുമതലയിലുണ്ടായിരുന്ന ആശുപത്രിയില്‍ പിന്നീടാണ് ‌ജോലിക്കെത്തുന്നത്. അര നൂറ്റാണ്ടായി ഈ ആശുപത്രി ഡോ. കുരുവിളയുടെ സ്വന്തമാണ്.

നാഡീസ്പര്‍ശത്തിലൂടെതന്നെ രോഗം ഏതെന്നു തിരിച്ചറിയാനുള്ള വൈഭവം ഡോക്ടറുടെ പ്രത്യേകതയാണ്. ആധുനിക വൈദ്യശാസ്ത്ര ഉപകരണങ്ങളും ചികിത്സാവിധികളും വരുന്നതിനു മുമ്പുതന്നെ മാരകമായ പല രോഗങ്ങളുടെ ആരംഭംപോലും ഡോക്ടര്‍ ഒറ്റ പരിശോധനയില്‍ തിരിച്ചറിഞ്ഞിരുന്നു. അത്യാവശ്യമെന്നു തോന്നുന്ന കേസുകളില്‍ മാത്രമേ ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയ്ക്കു നിര്‍ദേശിക്കാറുള്ളൂ. രോഗിയെ കാണുമ്പോള്‍ തന്നെ രോഗത്തിന്‍റെ ഗൗരവം ഡോ. കുരുവിളയ്ക്കു നിര്‍ണയിക്കാനാകുമായിരുന്നു.

രോഗികളില്‍നിന്നു കുറഞ്ഞ തുക മാത്രമാണ് പ്രതിഫലമായി വാങ്ങിയിരുന്നത്. ബില്ലടയ്ക്കാന്‍ പണമില്ലാത്ത പലരും കടംപറഞ്ഞു പോകുമ്പോഴും ഡോക്ടറുടെ മുഖം കറുക്കാറുണ്ടായിരുന്നില്ല. അനേകമാളുകള്‍ക്ക്് പണം സ്വീകരിക്കാതെ തന്നെ ഡോക്ടര്‍ ചികിത്സ നല്‍കിയിട്ടുണ്ട്. ഡോ.കുരുവിളയുടെ സംസ്‌കാരം നാളെ 11ന് കിടങ്ങന്നൂര്‍ സെന്‍റ് തെരേസാസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടക്കും.