സര്‍ക്കാര്‍ മേഖലയില്‍ ചികിത്സാസൗകര്യങ്ങള്‍ കുറയുന്നു; ആശുപത്രികള്‍ റഫറല്‍ കേന്ദ്രങ്ങള്‍
Wednesday, August 21, 2024 2:45 AM IST
പത്തനംതിട്ട: ഒരു മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ പദവിയില്‍ ഉന്നതമായ സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്ളപ്പോഴും സാധാരണക്കാര്‍ക്കു മെച്ചപ്പെട്ട ചികിത്സ ലഭ്യമാകുന്നില്ല. ആശുപത്രികള്‍ റഫറല്‍ കേന്ദ്രങ്ങളായി മാറുന്നതോടെ അടിയന്തരഘട്ടങ്ങളില്‍ പോലും കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ് ജില്ലയിലുള്ളത്.

വര്‍ഷംതോറും ലക്ഷക്കണക്കിനാളുകള്‍ വന്നുപോകുന്ന പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി വിശേഷത്തിനു മാറ്റമുണ്ടാകുന്നില്ല. ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ ആശുപത്രികള്‍ റഫറല്‍ കേന്ദ്രങ്ങളായി മാത്രം മാറുന്നതിനെതിരേയുള്ള പരാതികള്‍ പരിഗണിക്കപ്പെടുന്നതു പോലുമില്ലെന്നാണ് ആക്ഷേപം.

പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി എന്നിവയാണ് ജില്ലയില്‍ പൂര്‍ണതോതില്‍ സജ്ജമായിട്ടുള്ള പ്രധാന ആശുപത്രികള്‍. കോന്നിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങളേറെ ആയെങ്കിലും അത്യാഹിത വിഭാഗങ്ങളുള്‍പ്പെടെ ഇപ്പോഴും പൂര്‍ണസജ്ജമല്ല.

അടൂര്‍ ജനറല്‍ ആശുപത്രി, റാന്നി, തിരുവല്ല, കോന്നി, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളും 24 മണിക്കൂറും സജ്ജമായിട്ടുള്ള ആശുപത്രികളാണ്. എന്നാല്‍ അടിയന്തര ചികിത്സ ആവശ്യമായിട്ടുള്ളവരെയും അത്യാഹിതങ്ങളില്‍പ്പെടുന്നവരെയും സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യുന്ന പ്രവണതയാണ് നിലവിലുള്ളത്.

കിടത്തിച്ചികിത്സാ സംവിധാനങ്ങളിലെ പോരായ്മയും റിസ്‌ക് ഏറ്റെടുക്കുന്നതിലെ വൈമനസ്യവുമാണ് ഇതിനു പ്രധാന കാരണം. പത്തനംതിട്ട, കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി, തിരുവല്ല ആശുപത്രികളില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കാണ് റഫര്‍ ചെയ്യുന്നത്. അടൂരില്‍ നിന്ന് ഏറെയും തിരുവനന്തപുരത്തേക്കാണ് അയയ്ക്കുന്നത്.

പോസ്റ്റുമോര്‍ട്ടം സൗകര്യം പോലും ജില്ലയില്‍ ചില ദിവസങ്ങളില്‍ ലഭിക്കാറില്ല. ഒരു പോലീസ് സര്‍ജന്‍ മാത്രമാണ് ജില്ലയിലുള്ളത്. എന്നാല്‍ കോന്നി മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് സര്‍ജന്‍മാര്‍ മൂന്നു പേരുണ്ട്. ഇവരുടെ സേവനം പുറത്തേക്കു ലഭിക്കാറില്ല. കോന്നി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചിട്ടുമില്ല.

കോന്നി മെഡിക്കല്‍ കോളജും റഫറല്‍

നാലുവര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഇപ്പോഴും ചികിത്സാ രംഗത്ത് നോക്കുകുത്തിയാണ്. കോന്നി മെഡിക്കല്‍ കോളജിലേക്കു ജില്ലയിലെ ഒരു ആശുപത്രിയില്‍നിന്നും രോഗികളെ റഫര്‍ ചെയ്യാറില്ല. കോന്നിയിലെത്തുന്നവരെ താലൂക്ക് ആശുപത്രിയിലേക്കോ ജനറല്‍ ആശുപത്രിയിലേക്കോ റഫര്‍ ചെയ്യുന്നുവെന്നതാണ് മറ്റൊരു വിരോധാഭാസം.

കോന്നിയില്‍ അത്യാഹിത വിഭാഗം, ശസ്ത്രക്രിയ വിഭാഗം, രക്തബാങ്ക് ഇവ സജ്ജീകരിച്ചെങ്കിലും ആശുപത്രിയിലേക്ക് എത്താനുള്ള ബുദ്ധിമുട്ടും അടിയന്തര ഘട്ടങ്ങളിലെ ചികിത്സകള്‍ നല്‍കേണ്ട സംവിധാനങ്ങള്‍ പൂര്‍ണസജ്ജമാകാത്തതും ഡോക്ടര്‍മാരുടെ കുറവും തടസമായി നില്‍ക്കുകയാണ്. കോന്നി മെഡിക്കല്‍ കോളജില്‍ ഏതെല്ലാം തരത്തില്‍ ചികിത്സ ലഭ്യമാകുമെന്നോ കിടത്തിച്ചികിത്സയുടെ വിവരങ്ങളോ പുറത്തുവിടാനും അധികൃതര്‍ തയാറാകുന്നില്ല. ആയിരത്തോളം ആളുകള്‍ പ്രതിദിനം ഒപിയില്‍ എത്തുന്നുണ്ട്.

ഇതില്‍ വളരെകുറച്ച് ആളുകളെ കിടത്തിച്ചികിത്സയ്ക്കും വിധേയമാക്കാറുണ്ട്. എംബിബിഎസ് രണ്ട് ബാച്ചുകളും നഴ്‌സിംഗ് കോളജും ഉള്ളതിനാല്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം ലഭ്യവുമാണ്. സ്പഷാലിറ്റി ഡോക്ടര്‍മാരുണ്ടെങ്കിലും ഇവരുടെ സേവനം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല.

ഐപി വിഭാഗത്തില്‍ അധികമാളുകളെ പ്രവേശിപ്പിക്കാന്‍ ഇപ്പോഴും തയാറാകുന്നില്ല. എംബിബിഎസിന്‍റെ അടുത്ത ഒരു ബാച്ച് കൂടി എത്തുമ്പോള്‍ രോഗികള്‍ ഇല്ലാതെവരുന്നത് കുട്ടികളുടെ പഠനത്തിനു ബുദ്ധിമുട്ടാകും. വിദേശരാജ്യങ്ങളില്‍ പഠിച്ച് ഹൗസ് സര്‍ജന്‍സിക്കായി എത്തുന്ന കുട്ടികളെ ഇപ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കാണ് അയയ്ക്കുന്നത്.

ജനറല്‍ ആശുപത്രിയില്‍ കിടത്തിച്ചികിത്സ കുറഞ്ഞു

പത്തനംതിട്ട ജനറല്‍ ആശുപത്രി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതിനു പിന്നാലെ സജ്ജീകരണങ്ങളിലും സംവിധാനങ്ങളിലും കുറവുണ്ടായി. കിടത്തിച്ചികിത്സാ വിഭാഗത്തിലെ കിടക്കകളുടെ എണ്ണത്തിലും കുറവുണ്ട്. നേരത്തേ 300 കിടക്കകള്‍ ആശുപത്രിയില്‍ സജ്ജമായിരുന്നു. ജനറല്‍, പേ വാര്‍ഡ് കിടക്കകളില്‍ ഇപ്പോള്‍ കുറവുണ്ടായിട്ടുണ്ട്.

പുതിയ കെട്ടിടം പണിയുന്നതിനുവേണ്ടി പഴയ ഒപി ബ്ലോക്ക് പൊളിച്ചതിനേ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന സംവിധാനങ്ങള്‍ മറ്റു കെട്ടിടങ്ങളിലേക്കു മാറ്റിയതോടെയാണ് കിടക്കകളുടെ എണ്ണം കുറഞ്ഞത്. കാര്‍ഡിയോളജി, പീഡിയാട്രിക് തുടങ്ങിയ വിഭാഗങ്ങള്‍ പരിമിതികള്‍ക്കു നടുവിലാണ് പ്രവര്‍ത്തിക്കുന്നത്.

മാമോഗ്രഫി അടക്കമുള്ള സംവിധാനങ്ങള്‍ ലഭ്യമായെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമില്ലാത്ത സ്ഥിതിയുണ്ട്. പുതിയ എക്‌സ്‌റേ മെഷീന്‍ അടക്കം സ്ഥാപിക്കാനാകുന്നില്ല. നിലവിലുണ്ടായിരുന്ന സൗകര്യങ്ങള്‍ പോലും നഷ്ടപ്പെട്ടതോടെ പല കേസുകളും റഫര്‍ ചെയ്തു വിടുകയാണ് ചെയ്യുന്നത്.

അപകടങ്ങളിലും മറ്റും ചികിത്സ തേടിയെത്തുന്നവര്‍ക്ക് ട്രോമോ കെയര്‍ സംവിധാനമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുക മാത്രമേ നിര്‍വാഹമുള്ളൂ. പത്തനംതിട്ടയില്‍നിന്ന് ഒരു രോഗിയെ കോട്ടയത്തേക്കു റഫര്‍ ചെയ്താല്‍ എത്ര വേഗത്തില്‍ പോയാലും കുറഞ്ഞത് ഒരു മണിക്കൂര്‍ വേണ്ടിവരും. റോഡില്‍ തിരക്കുള്ള സമയമാണെങ്കില്‍ അതിലേറെ സമയം വേണ്ടിവരും.

കോഴഞ്ചേരിയിലും കിടത്തിച്ചികിത്സ കുറഞ്ഞു

മെച്ചപ്പെട്ട ചികിത്സതേടി ജില്ലയ്ക്ക് പുറത്തുനിന്നുപോലും രോഗികള്‍ എത്തുന്ന കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും കെട്ടിടം നിര്‍മാണത്തിന്‍റെ പേരില്‍ സൗകര്യങ്ങള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. പഴയ കെട്ടിടം പൊളിച്ചതോടെ ആകെയുള്ള രണ്ടു ബ്ലോക്കുകളിലേക്ക് കാഷ്വാലിറ്റിയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മാറ്റിയത് ബുദ്ധിമുട്ടുകള്‍ക്ക് കാരണമായി. ഇതോടെ കൂടുതല്‍ പരിചരണം ആവശ്യമുള്ള രോഗികളെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുക മാത്രമേ നിര്‍വാഹമുള്ളൂ.

നേരത്തേ 236 കിടക്കകളുണ്ടായിരുന്നു. നിലവില്‍ അത് 186 ആയി ചുരുങ്ങി. മുമ്പ് വാര്‍ഡായിരുന്ന എ ബ്ലോക്കില്‍ ഇപ്പോള്‍ കാഷ്വാലിറ്റിയും ലാബും ഇസിജി യൂണിറ്റും പ്രവര്‍ത്തിക്കുന്നു. ബി ബ്ലോക്കിലാണ് ഒപിയും ലേബര്‍ റൂമും വനിതകളുടെ വാര്‍ഡും പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയോടു ചേര്‍ന്നുണ്ടായിരുന്ന കാന്‍സര്‍ ചികിത്സാ വിഭാഗത്തിന്‍റെ പ്രവര്‍ത്തനവും നിലച്ച മട്ടാണ്.

സ്‌പെഷാലിറ്റികള്‍ പേരിന്

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സ്‌പെഷാലിറ്റി, സൂപ്പര്‍ സ്‌പെഷാലിറ്റി പദവികള്‍ മുറപോലെ നല്‍കിയിട്ടുണ്ട്. സ്‌പെഷാലിറ്റി ഒപി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാത്ത് ലാബ് ഒഴിച്ചാല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി സൗകര്യങ്ങള്‍ ഉള്ള സര്‍ക്കാര്‍ ആശുപത്രികള്‍ ജില്ലയില്‍ ഇല്ല.

സ്‌പെഷലൈസ്ഡ് ഡോക്ടര്‍മാരുടെ തസ്തികകള്‍ കോഴഞ്ചേരിയിലും പത്തനംതിട്ടയിലുമൊക്കെ ഒഴിഞ്ഞു കിടക്കുകയാണ്. കോന്നി മെഡിക്കല്‍ കോളജിലുള്ള സ്‌പെഷലൈസ്ഡ് ഡോക്ടര്‍മാരുടെ സേവനം പുറത്തേക്ക് നല്‍കാനാകുന്നില്ല. ഇവരെ ജില്ലയിലെ മറ്റ് ആശുപത്രികളില്‍ കൂടി വിന്യസിക്കണമെന്നാവശ്യം ഉയര്‍ന്നെങ്കിലും വകുപ്പിനുള്ളിലെ സാങ്കേതികത്വത്തിന്‍റെ പേരില്‍ നടപ്പാക്കാനാകാത്ത സ്ഥിതിയാണ്.

താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം 24 മണിക്കൂറാണെങ്കിലും പലപ്പോഴും ഇവിടങ്ങളില്‍ ഒരു ഡോക്ടറുടെ സേവനമാകും അത്യാഹിത വിഭാഗങ്ങളിലുണ്ടാകുക.