ഡിജിറ്റൽ സർവേ കഴിഞ്ഞു; വലിയകാവ് റിസർവ് സുരക്ഷിതം
Tuesday, August 20, 2024 6:43 AM IST
പത്തനംതിട്ട: വലിയകാവ് റിസർവ് വനത്തിന്‍റെ ഡിജിറ്റൽ സർവേ ഫീൽഡ് ജോലികൾ പൂർത്തിയായി. വനാതിർത്തി പങ്കിടുന്ന മൂന്നു വില്ലേജുകളിലാണ് റീസർവേ പൂർത്തിയായത്.

പത്തനംതിട്ട സർവേ ഡെപ്യൂട്ടി ഡയറക്ടർ ഡി. മോഹൻദേവിന്‍റെ നേതൃത്വത്തിലുള്ള മൂന്ന് സർവേ ടീമുകളാണ് ജോലികൾ പൂർത്തിയാക്കിയത്. പെരുമ്പെട്ടി വില്ലേജിൽ 544 ഹെക്ടറും ചേത്തയ്ക്കൽ വില്ലേജിൽ 10 ഹെക്ടറും അങ്ങാടി വില്ലേജിൽ 213 ഹെക്ടറും വലിയകാവ് റിസർവിനുള്ളത്.

1958 കാലഘട്ടത്തിലാണ് വലിയകാവ് റിസർവിന് നോട്ടിഫിക്കേഷൻ വന്നിരിക്കുന്നത്. 1771 ഹെക്ടറാണ് വിസ്തൃതിയായി നിശ്ചയിച്ചിരിക്കുന്നത്.

റിസർവ് വനം പൂർണമായി ജെണ്ടാ കെട്ടി തിരിച്ച് കൃത്യമായ സർവേ അടയാളങ്ങൾ പതിറ്റാണ്ടുകൾക്ക് മുന്പേ സ്ഥാപിച്ചിട്ടുള്ളതാണ്. സർവേ കല്ലുകളും പാറകളിലെ അടയാളങ്ങളും കൃത്യമായ സ്ഥലത്തു തന്നെയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തി. ആധുനിക സംവിധാനമായ ആർടികെ മിഷൻ ഉപയോഗിച്ച് കോർഡിനേറ്റുകൾ എടുത്താണ് സർവേ നടപടികൾ ചെയ്തിരിക്കുന്നത്.

വനംവകുപ്പ് തടസവാദത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടു

പെരുമ്പെട്ടിയിലെ 512 ഓളം കുടുംബങ്ങളുടെ പട്ടയവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി തുടരുന്ന തർക്കത്തിനാണ് ഡിജിറ്റൽ സർവേയിലൂടെ പരിഹാരം കാണുന്നത്. റിസർവ് വനവുമായി ബന്ധപ്പെട്ട സ്ഥലം മുഴുവൻ വനത്തിനുള്ളിൽതന്നെ ഉണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ പെരുമ്പട്ടിയിലെ സാധാരണക്കാർക്ക് പട്ടയം കൊടുക്കുന്നതിന് വനംവകുപ്പ് ഉന്നയിച്ചിരുന്ന തടസവാദങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടു.

മൂന്നു വില്ലേജുകളുടെയും സർവേ നടപടികൾ വനം ഉദ്യോഗസ്ഥരുടെകൂടി സാന്നിധ്യത്തിലാണ് നടന്നിട്ടുള്ളത്. ഇതംഗീകരിച്ച് പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ. ഇതോടൊപ്പം ചേത്തയ്ക്കൽ വില്ലേജ് പരിധിയിലെ പട്ടയപ്രശ്നത്തിനും പരിഹാരമാകുമെന്ന പ്രതീക്ഷയുണ്ട്.

2019 കാലയളവിൽ അന്നത്തെ ജില്ലാ കളക്ടർ പി.ബി. നൂഹ് താത്പര്യമെടുത്ത് പെരുമ്പെട്ടിയിലെ കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനായി സർവേ ജോലികൾ പൂർത്തീകരിച്ചതാണ്. എന്നാൽ വനംവകുപ്പ് തടസവാദമുന്നയിച്ച് നടപടികൾ പൂർത്തിയാക്കുവാൻ അനുവദിച്ചില്ല. ഇതേ കാലഘട്ടത്തിൽ തന്നെ വനം വകുപ്പിന്‍റെ കൈവശത്തിലുള്ള സ്ഥലം അളന്നു തിരിക്കുന്നതിനായി കോഴിക്കോട് മിനി ഫോറസ്റ്റ് സർവേ ഉദ്യോഗസ്ഥർ എത്തിയെങ്കിലും പൂർത്തീകരിക്കാത മടങ്ങിപ്പോയി.

1956ലെ വിജ്ഞാപന പ്രകാരം പെരുന്പെട്ടിയിലെ കർഷകരുടെ ഭൂമി വനാതിർത്തിക്കു പുറത്താണെന്നു നേരത്തേ തന്നെ വ്യക്തമായതാണ്. ഇതേവരെ നടന്ന പരിശോധനകളിലും സർവേകളിലുമെല്ലാം ഇതു വ്യക്തമായിരുന്നെങ്കിലും ചില ഉന്നത ഉദ്യോഗസ്ഥർ ഇതംഗീകരിക്കാൻ തയാറായിരുന്നില്ല. വലിയകാവ് റിസർവിന്‍റെ ഭാഗമായ പൊന്തൻപുഴ വനത്തിനുള്ളിൽപ്പെട്ട സ്ഥലമായതിനാൽ പട്ടയം നിഷേധിച്ചുകൊണ്ടുള്ള തീരുമാനങ്ങളാണ് എടുത്തുവന്നിരുന്നത്. ഇതു സംബന്ധിച്ച നിയമക്കുരുക്കുകളും ഏറെ ഉണ്ടായി.

വനഭൂമിയുടെ ഉടമസ്ഥാവകാശംപോലും ചോദ്യം ചെയ്യപ്പെടുന്ന തീരുമാനങ്ങളും ഉത്തരവുകളും ഇതിനു പിന്നാലെ ഉണ്ടാകുകയും ചെയ്തു. പതിറ്റാണ്ടുകൾ നീണ്ട പട്ടയപ്രശ്നത്തിനു ശാശ്വത പരിഹാരത്തിനുള്ള ശ്രമമെന്ന നിലയിലാണ് ഡിജിറ്റൽ സർവേയിലേക്കു കടന്നത്.

എംഎൽഎയുടെ ഇടപെടൽ ഗുണകരമായി

പെരുന്പെട്ടിയിലെ പട്ടയവുമായി ബന്ധപ്പെട്ട് ആറു വർഷത്തോളമായി തുടർച്ചയായി നടന്നുവരുന്ന സമരങ്ങളുടെ ഫലമായി റവന്യു മന്ത്രി കെ. രാജന്‍റെ നിർദേശപ്രകാരമാണ് ഡിജിറ്റൽ സർവേയ്ക്കു തുടക്കമായത്.

ഡിജിറ്റൽ സർവേയുടെ തുടക്കത്തിൽ തന്നെ ഈ മൂന്നു വില്ലേജുകളും സർവേ നടപടികൾ നടത്തുന്നതിനു കഴിഞ്ഞതും നേട്ടമായി. പ്രമോദ് നരായൺ എംഎൽഎ‍യുടെ നിരന്തരമായ ഇടപെടൽ നടപടികൾ വേഗത്തിലാക്കിയെന്ന് പെരുന്പെട്ടി സമരസമിതി കൺവീനർ സന്തോഷ് പെരുന്പെട്ടി പറഞ്ഞു.

എംഎൽഎ കൃത്യമായ അവലോകനങ്ങൾ നടത്തിവന്നിരുന്നു. ഇന്നലെ ഈ ജോലികളുടെ പൂർത്തീകരണ സമയത്ത് എംഎൽഎ സ്ഥലത്ത് നേരിട്ടെത്തി ഈ ജോലികൾ ചെയ്തു വന്നിരുന്ന വനം വകുപ്പ് ജീവനക്കാരെയും സർവേ ജീവനക്കാരെയും പ്രത്യേകം അനുമോദിച്ചു.
അങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എസ്. സതീഷ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബർ ഈപ്പൻ വർഗീസ്, കൊറ്റനാട് ഗ്രാമപഞ്ചായത്ത് മെംബർമാരായ പ്രകാശ് പി. സാം, ഉഷ ഗോപി, സന്തോഷ് പെരുമ്പെട്ടി, വനം സംരക്ഷണ സെക്രട്ടറി രാജേഷ് കാവുംമണ്ണിൽ തുടങ്ങിയവർ പങ്കെടുത്തു.