വാലാങ്കര - അയിരൂർ റോഡിന് 55 ലക്ഷം രൂപകൂടി
Tuesday, August 20, 2024 6:43 AM IST
റാന്നി: കിഫ്ബിയുടെ ചുമതലയിൽ നിർമാണത്തിലിരിക്കുന്ന വാലാങ്കര - അയിരൂർ റോഡിന്‍റെ മുതുപാല ഭാഗത്ത് ഇന്‍റർലോക്ക് ചെയ്യുന്നതിനും വശംകെട്ടി സംരക്ഷിക്കുന്നതിനും 55 ലക്ഷം രൂപയുടെ പ്രത്യേക അനുമതി ലഭിച്ചതായി പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. നേരത്തെ റോഡ് നിർമാണം നടത്തിയപ്പോൾ 40 മീറ്ററോളം ഭാഗത്തെ പണികൾ മുടങ്ങിക്കിടക്കുകയായിരുന്നു. ഈ ഭാഗമാണ് ഇന്‍റർലോക്കിട്ട് വശംകെട്ടി സംരക്ഷിക്കുന്നത്.

വാലാങ്കര - അയിരൂർ റോഡ് ബിഎംബിസി നിലവാരത്തിൽ 24 കോടി രൂപ ചെലവിലാണ് ബിഎംബിസി ടാറിംഗും അനുബന്ധ ജോലികളും നടത്തിവരുന്നത്.

എന്നാൽ വൈദ്യുതി പോസ്റ്റും പൈപ്പും മാറ്റുന്നതിനും സംരക്ഷണഭിത്തി കെട്ടുന്നതിനും മറ്റ് അനുബന്ധ പ്രവൃത്തികൾക്കും ഫണ്ട് തികയാതെ വന്നതോടെ കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചു. തുടർന്ന് മുടങ്ങിക്കിടന്ന പദ്ധതി പുനരുദ്ധരിക്കുന്നതിന് എംഎൽഎയുടെ ആവശ്യപ്രകാരം 8.73 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി കെആർഎഫ്ബി യുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുതുപാല ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ട് യാത്ര ദുഷ്കരമായത്. ഇക്കാര്യം എംഎൽഎ കെആർഎഫ്ബി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് അടിയന്തരമായി ഇവിടെ നിർമിക്കുവാൻ 55 കോടി രൂപ അനുവദിച്ചത്.