പീഡനം, പണാപഹരണം: യുവാവ് അറസ്റ്റിൽ
Tuesday, August 20, 2024 6:43 AM IST
തിരുവല്ല: സൗഹൃദം സ്ഥാപിച്ചശേഷം ഭീഷണിപ്പെടുത്തി ശാരീരിക പീഡനത്തിന് ഇരയാക്കുകയും പലപ്പോഴായി 10 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തതായിക്കാട്ടി 30 കാരി നൽകിയ പരാതിയിൽ കന്യാകുമാരി സ്വദേശിയായ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി വിളവൻകോട് താലൂക്കിൽ മാങ്കോട് അമ്പലക്കാലയിൽ സജിൻ ദാസിനെയാണ് (24) അറസ്റ്റ് ചെയ്തത്.

കന്യാകുമാരിൽനിന്നും മേസ്തിരിപ്പണിക്കായി മൂന്നുവർഷം മുമ്പ് കവിയൂരിൽ എത്തിയ സജിൻ ദാസ് രണ്ടു വർഷം മുമ്പ് ഭർതൃമതിയായ കവിയൂർ സ്വദേശിയുമായി പരിചയത്തിൽ ആകുകയായിരുന്നു. ഈ പരിചയം മുതലെടുത്ത് ഇയാൾ യുവതിയെ പളനിയിലും വേളാങ്കണ്ണിയിലും എത്തിച്ച് പീഡിപ്പിച്ചു. ഇതിനിടെ പലപ്പോഴായി യുവതിയിൽനിന്നു പത്ത് ലക്ഷത്തോളം രൂപയും ഇയാൾ കൈകലാക്കി.

അർബുദരോഗിയും അടുത്ത സുഹൃത്തുമായ പെൺകുട്ടിയുടെ ചികിത്സയുടെ ആവശ്യവുമായി തിരുവനന്തപുരത്തേക്ക് പോകുകയാണെന്നും പറഞ്ഞാണ് പലപ്പോഴും യുവതി വീട്ടിൽ നിന്നും പോയിരുന്നതെന്നു പോലീസ് പറഞ്ഞു.

നിരന്തരമായ പീഡനവും പണം ആവശ്യപ്പെട്ടുള്ള സജിൻ ദാസിന്‍റെ ഭീഷണിയും സഹിക്കവയ്യാതായതോടെ യുവതി ഭർത്താവിനെ വിവരമറിയിച്ചു. തുടർന്നു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെ കവിയൂരിലെ വാടകവീട്ടിൽനിന്നും സജിൻ ദാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.