വടശേരിക്കരയിൽ പുതിയ പാലം നിർമാണം: സ്ഥലമേറ്റെടുക്കലിന് നടപടികളായി
Tuesday, August 20, 2024 6:43 AM IST
റാന്നി: വടശേരിക്കരയിൽ പുതിയ പാലത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിന് അന്തിമ വിജ്ഞാപനമായതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായുള്ള 19 (1) നോട്ടിഫിക്കേഷൻ നടപടികളാണ് പൂർത്തിയായത്.

മണ്ണാറക്കുളഞ്ഞി - ചാക്കയം ശബരിമല പാതയിൽ വടശേരിക്കരയിൽ കല്ലാറിനു കുറുകെയുള്ള വീതി കുറഞ്ഞ പഴയ പാലത്തിനു പകരം പുതിയ പാലം നിർമിക്കുന്നതിന് കിഫ്ബി മുഖാന്തരം 14.06 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ പാലത്തിന്‍റെ ഡിസൈനിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടായി.

തിരക്കേറിയ ശബരിമല പാതയിൽ സ്ഥിതിചെയ്യുന്ന നിലവിലെ പാലത്തിലൂടെ കഷ്ടിച്ച് രണ്ടു വാഹനങ്ങൾക്കു മാത്രമേ കടന്നുപോകാൻ കഴിയൂ. വാഹനങ്ങൾ കടന്നുപോകുന്നതോടെ കാൽനട യാത്ര ദുഷ്കരമാകും. ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതോടെ ഗതാഗത തടസം രൂക്ഷമാകും. തുടർന്നാണ് ഇരുവശത്തും നടപ്പാതകൾ ഉൾപ്പെടെയുള്ള വീതി കൂടിയ പുതിയ പാലം നിർമിക്കുവാൻ തീരുമാനമായത്.

പാലം ഡിസൈനിൽ മാറ്റം വരുത്തിയതിനുശേഷം പുതിയ എസ്റ്റിമേറ്റ് തയാറാക്കും. ഇതിന് അധികമായി വരുന്ന തുക കണ്ടെത്തി കിഫ്ബിയുടെ അനുമതിക്കായി സമർപ്പിക്കും .
പാലത്തിന് ഇരുവശത്തുമുള്ള അപ്രോച്ച് റോഡ് നിർമാണത്തിനായി ആറ് സ്വകാര്യ വ്യക്തികളുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി 30.92 ലക്ഷം രൂപയാണ് അനുവദിച്ചത്.