വർഷങ്ങൾക്കു മുന്പേ നിരോധനം; ഓട്ടോറിക്ഷകളുടെ പന്പയാത്ര അപകടകരമെന്ന് റിപ്പോർട്ട്
Tuesday, August 20, 2024 6:42 AM IST
പത്തനംതിട്ട: ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് നൽകാനുള്ള തീരുമാനം ശബരിമലയിലേക്കുള്ള പന്പ പാതയിൽ നടപ്പാകില്ല. സംസ്ഥാന പെർമിറ്റ് ഉണ്ടെന്ന പേരിൽ ഓട്ടോറിക്ഷകൾ ശബരിമലയിലേക്ക് വരാനുള്ള സാധ്യത മുന്നിൽക്കണ്ട് തടയിടാനുള്ള നടപടികൾ മോട്ടോർ വാഹനവകുപ്പ് ആലോചിച്ചു തുടങ്ങി. ഓട്ടോറിക്ഷകളുടെ യാത്രയ്ക്കു പറ്റിയ പാതയല്ല പന്പയിലേക്കുള്ളതെന്നതിനാൽ ഇവയ്ക്ക് പണ്ടുമുതൽക്കേ യാത്രാ നിരോധനമുണ്ട്.

എന്നാൽ, ഓരോ തീർഥാടനകാലത്തും നൂറുകണക്കിന് ഓട്ടോറിക്ഷകളാണ് നിരോധനം മറികടന്ന് എത്തുന്നത്. ശബരിമല സേഫ് സോൺ പദ്ധതി ഏർപ്പെടുത്തിയതോടെ ഓട്ടോറിക്ഷകൾ വടശേരിക്കരയിൽ തടയുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ ഓട്ടോറിക്ഷകൾക്ക് പന്പയിലേക്കു പോകാൻ കഴിയുമായിരുന്നെങ്കിലും അട്ടത്തോടുവരെ ഇവയുടെ യാത്രയും പരിമിതപ്പെടുത്തിയിരുന്നു.

എന്നാൽ സംസ്ഥാന ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ പുതിയ തീരുമാനപ്രകാരം ശബരിമല പാതയിൽ ഓട്ടോറിക്ഷകൾക്കു സഞ്ചരിക്കാനാകും. നിലവിലെ പെർമിറ്റ് അനുസരിച്ച് ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിവിട്ട് പരമാവധി 20 കിലോമീറ്ററാണ് യാത്ര ചെയ്യാൻ കഴിയുന്നത്.

കാനനപാതയിൽ അപകടസാധ്യത

വളവുകളും കയറ്റവും നിറഞ്ഞ കാനനപാത ഓട്ടോറിക്ഷകളുടെ യാത്ര സുരക്ഷിതമല്ലെന്നാണ് മോട്ടോർ വാഹനവകുപ്പിന്‍റെ റിപ്പോർട്ടുകൾ. തന്നെയുമല്ല, ശബരിമലയിലേക്കുള്ള ഓട്ടോറിക്ഷകളിൽ സഞ്ചരിക്കുന്ന തീർഥാടകർ വാഹനം അലങ്കരിക്കുന്ന പ്രവണതയും കണ്ടുവരുന്നു.

വാഴപ്പിണ്ടിയും തേങ്ങാക്കുലകളും ഓട്ടോറിക്ഷകളിൽ കെട്ടി എത്തുന്നതോടെ കാനനപാതയിൽ ഇത് കൂടുതൽ അപകടരമാണ്. വഴിവക്കിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾക്കു നേരേ കാട്ടാനയുടെ ആക്രമണം പ്രതീക്ഷിക്കാവുന്നതാണ്. യാത്രക്കാരുമായി എത്തുന്ന ഓട്ടോറിക്ഷകൾ തടഞ്ഞു തീർഥാടകരെ പന്പ ബസിൽ കയറ്റിവിടുകയാണ് മുൻകാലങ്ങളിൽ ചെയ്തിരുന്നത്.

ഓട്ടോറിക്ഷകൾക്കു നിയന്ത്രണം വരുന്നതിനു മുന്പ് നിരവധി അപകടങ്ങൾ ഇവയുമായി ബന്ധപ്പെട്ട് പന്പ പാതയിലുണ്ടായിട്ടുണ്ട്. മണ്ഡല, മകരവിളക്കു കാലത്ത് മോട്ടോർവാഹനവകുപ്പ് നടപ്പാക്കുന്ന സേഫ്സോൺ പദ്ധതിയിലെ പ്രധാന നിർദേശങ്ങളിലൊന്നായിരുന്ന ഓട്ടോറിക്ഷകൾക്കുള്ള യാത്രാനിയന്ത്രണം. ഇതു നടപ്പാക്കാനായതോടെ അപകടങ്ങളിലും കുറവുണ്ടായി.
ഓട്ടോറിക്ഷകളുടെ സംസ്ഥാന പെർമിറ്റിനെതിരേ തൊഴിലാളി യൂണിയനുകൾ അടക്കം രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങൾ മറികടന്ന് പെർമിറ്റ് അനുവദിക്കുകയാണെങ്കിൽ പന്പ പാത ഒഴിവാക്കിയെടുക്കാനുള്ള നടപടികൾ മോട്ടോർ വാഹനവകുപ്പ് നിർദേശമായി വയ്ക്കുമെന്നാണ് സൂചന.