മന്ത്രിഭർത്താവിനെ വെള്ളപൂശാൻ ഉദ്യോഗസ്ഥ ശ്രമമെന്ന് ഡിസിസി പ്രസിഡന്‍റ്
Tuesday, August 20, 2024 6:42 AM IST
പത്തനംതിട്ട: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഏഴംകുളം - കൈപ്പട്ടൂർ റോഡിൽ കൊടുമണ്ണിൽ മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവിന്‍റെ പേരിലുള്ള കെട്ടിടത്തിന് മുൻവശത്തെ ഓടയുടെ ഗതി മാറ്റവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല ഇടപെടലുകൾ ദുരൂഹമെന്ന് ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ.

നിർമാണത്തിൽ മന്ത്രിയുടെ ഭർത്താവ് പുറന്പോക്ക് കൈയേറിയെന്ന പരാതിയിൽ അന്വേഷണം നടത്തി റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നല്കിയിരിക്കുന്ന റിപ്പോർട്ട് സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങി മന്ത്രി ഭർത്താവിനെ വെള്ളപൂശാൻ വേണ്ടിയുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു.
സ്വന്തം വസ്തുക്കൾ സംരക്ഷിക്കുന്നതിന് റോഡിന്‍റെ അലൈൻമെന്‍റിൽ വ്യത്യാസം വരുത്താൻ മന്ത്രിഭർത്താവ് ഇടപെട്ടുവെന്നത് പകൽപോലെ സ്പഷ്ടമാണ്. ഇക്കാര്യം സ്ഥലം എംഎൽഎ കൂടിയായ ഡെപ്യൂട്ടി സ്പീക്കറും സിപിഎം ജില്ലാ കമ്മിറ്റിയംഗംകൂടിയായ കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും ശരിവച്ചിട്ടുള്ളതാണ്.

ഇവരൊക്കെ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ മാറ്റിപ്പറയുന്നതും മന്ത്രി ഭർത്താവിന് അനുകൂലമായി റവന്യു വകുപ്പിന്‍റെ റിപ്പോർട്ട് ഉണ്ടായതും നഗ്നമായ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവുമാണെന്ന് ഡിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തി.

റോഡിന്‍റെ ഓടയുടെ ഗതിമാറ്റിയ നടപടി പുനഃപരിശോധിക്കേണ്ടതിനു പകരം കൈവശത്തിലുള്ള കോൺഗ്രസ് ഓഫീസ് കെട്ടിടത്തിന്‍റെ അസ്ഥിവാരം ചികയാൻ ഉദ്യോസ്ഥവൃന്ദത്തെ ഉപയോഗിച്ചുള്ള ശ്രമം അധികാരഗർവും ധാർഷ്ട്യവുമാണെന്നും സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു. മന്ത്രിക്കും ഭർത്താവിനുമെതിരേ പരാതി പറയുകയും സമരം ചെയ്യുകയും ചെയ്താൽ എന്തു ഹീനമാർഗവും ഉപയോഗിച്ച് സമരക്കാരെയും പരാതിക്കാരെയും വേട്ടയാടുമെന്നുമുള്ള നയങ്ങൾക്കെതിരേ സമരപരിപാടികൾക്കും നിയമ പോരാട്ടങ്ങൾക്കും ഡിസിസി നേതൃത്വം നല്കുമെന്നും അദ്ദേഹം പറഞ്ഞു.