ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ പദ്ധതി നിര്‍വഹണത്തില്‍ വീഴ്ച; വൈസ് പ്രസിഡന്‍റ് രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്
Monday, August 19, 2024 3:01 AM IST
ചിറ്റാര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അഭാവംമൂലം ഭരണ പ്രതിസന്ധി നേരിട്ട കാലയളവില്‍ ചിറ്റാറില്‍ പദ്ധതി നിര്‍വഹണത്തില്‍ ഗുരുതര വീഴ്ചയും ക്രമക്കേടും ഉണ്ടായെന്ന് ആക്ഷേപം.

കഴിഞ്ഞ മാര്‍ച്ചിന് മുമ്പ് പൂര്‍ത്തീകരിക്കേണ്ട ഒട്ടനവധി പദ്ധതികള്‍ പഞ്ചായത്ത് ഭരണസമിതിയുടെ ധിക്കാരപരമായ സമീപനവും പിടിപ്പുകേടും കാരണവും നിര്‍വഹണ ഉദ്യോഗസ്ഥരുടെ കുറവ് മൂലവും ലാപ്സായിപ്പോയെന്നാണ് ആക്ഷപം. മാര്‍ച്ച് 26ന് മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സമയ പരിധിക്കുള്ളില്‍ നല്‍കിയ ബില്ലുപോലും മാറാന്‍ കഴിഞ്ഞില്ല.

ഇക്കാരണത്താല്‍ 31 ലക്ഷം രൂപയും മാര്‍ച്ച് 31ന് മുമ്പ് പണി പൂര്‍ത്തീകരിച്ചതുമായ ബില്ലുകള്‍ കൊടുക്കാന്‍ കഴിയാതെ വന്നതുകൊണ്ട് 40 ലക്ഷം രൂപയും ബാധ്യതയായി. കൂടാതെ എസ്‌സി ഫണ്ട് വിനിയോഗത്തില്‍ 80 ശതമാനം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതിനാല്‍ ഈ വര്‍ഷത്തെ ജനറല്‍ ഫണ്ടില്‍നിന്ന് 13 ലക്ഷം രൂപയുടെ കുറവും ഉണ്ടായി. പഞ്ചായത്തിന് 85 ലക്ഷം രൂപയോളം ഇതോടെ നഷ്ടമായി.

ചിറ്റാറിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ശ്മശാന നിര്‍മാണത്തിനായുള്ള തുകയില്‍ 56 ലക്ഷം മുന്‍ ഭരണസമിതിയുടെ പിടിപ്പുകേടുമൂലം ലാപ്സായി. നാലു വര്‍ഷം മുമ്പ് കിട്ടിയ ശബരിമല ഫണ്ടും ഇപ്പോള്‍ നിര്‍മാണം തുടങ്ങിയതേയുള്ളു. ലാപ്സായ പദ്ധതികള്‍ വേറെയുമുണ്ട്.

2023 ഏപ്രില്‍ നാലിന് പഞ്ചായത്ത് പ്രസിഡന്‍റ് അയോഗ്യനായതിനാല്‍ അന്നു മുതല്‍ പ്രസിഡന്‍റിന്‍റെ ചാര്‍ജ് വഹിച്ചത് വൈസ് പ്രസിഡന്‍റായിരുന്ന രവികല എബി ആയിരുന്നു. ഈ കാലയളവില്‍ ഏഴോളം സെക്രട്ടറിമാര്‍ മാറുകയും എഇ, വിഇഒ തുടങ്ങിയ പ്രധാന ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുന്നതിനും യഥാസമയം പദ്ധതിയുമായി ബന്ധപ്പട്ട ഇടപെടല്‍ നടത്തുവാനും കഴിഞ്ഞിരുന്നെങ്കില്‍ ഇത്രയേറെ പദ്ധതികള്‍ ലാപ്സാകാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയുമായിരുന്നു.

അന്നത്തെ പ്രതിപക്ഷ അംഗങ്ങള്‍ എന്ന നിലയില്‍ പല കമ്മിറ്റികളിലും ഈ ആവശ്യം യുഡിഎഫ് ശക്തമായി ഉന്നയിച്ചിട്ടും തീരുമാനം എടുക്കാന്‍ വൈസ്പ്രസിഡന്‍റ് കൂട്ടാക്കിയില്ല.

ഗ്രാമപഞ്ചായത്തില്‍ 2023 - 24 സാമ്പത്തികവര്‍ഷം വിവിധ പദ്ധതികള്‍ക്കായി നീക്കിവച്ച ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയ വൈസ് പ്രസിഡന്‍റ് രവികല എബി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും സ്ഥാനം രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ രവി കണ്ടത്തില്‍ ആവശ്യപ്പെട്ടു.

സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് ചിറ്റാര്‍ ഗ്രാമപഞ്ചായത്തിന് സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകള്‍ കുറവാണ്. വരുമാനം കുറവായതിനാല്‍ മറ്റു ഫണ്ടുകളോ ഗ്രാന്‍റുകളോ പഞ്ചായത്ത് ഫണ്ടുകളോ വികസന പ്രവര്‍ത്തനത്തിന് എടുക്കാന്‍ കഴിയില്ല. ഇതിനുപുറമേ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫണ്ടുകളും സാമ്പത്തിക പ്രതിസന്ധിയെത്തുടന്ന് വെട്ടിക്കുറച്ചു.

പഞ്ചായത്തിന് നല്‍കാനുള്ള പദ്ധതി പണം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് കമ്മിറ്റിയില്‍ തീരുമാനം എടുത്തിട്ടുണ്ടെനും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. ബഷീര്‍ പറഞ്ഞു.