കോന്നി-അച്ചന്‍കോവില്‍ റോഡ് സഞ്ചാരയോഗ്യമാക്കും
Monday, August 19, 2024 3:01 AM IST
കോന്നി: കലുങ്ക് തകര്‍ന്ന് ഗതാഗതം തടസപ്പെട്ട കോന്നി - അച്ചന്‍കോവില്‍ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാന്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു.

എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കല്ലേലി ചെക്ക് പോസ്റ്റ് മുതല്‍ അച്ചന്‍കോവില്‍വരെ കോന്നി നിയോജക മണ്ഡലത്തിലെ 16 കിലോമീറ്റര്‍ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിനും തകര്‍ന്ന കലുങ്ക് ഉള്‍പ്പെടെ ജീര്‍ണാവസ്ഥയിലുള്ള മൂന്നു കലുങ്കുകള്‍ പുനര്‍ നിര്‍മിക്കുന്നതിനും തീരുമാനിച്ചു.

തകര്‍ന്നു കിടക്കുന്ന റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നതിന് കേരള റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്താനും എംഎല്‍എ നിര്‍ദേശിച്ചു. വനത്തിനുള്ളിലൂടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അനുമതി നല്‍കുന്നതിന് കോന്നി ഡിഎഫ്ഒയെ ചുമതലപ്പെടുത്തി. കിഫ്ബിയില്‍നിന്നും 85 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അച്ചന്‍കോവില്‍ - പ്ലാപ്പള്ളി റോഡിന്‍റെ ഭാഗമാണ് കല്ലേലി - അച്ചന്‍കോവില്‍ വനപാത.

റോഡ് നിര്‍മാണത്തിനായി 10 മീറ്റര്‍ വീതിയില്‍ വനഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ണമാകാത്ത സാഹചര്യത്തില്‍ അടിയന്തര അറ്റകുറ്റപ്പണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു.

കല്ലേലി പാലത്തിനോടു ചേര്‍ന്ന് അപ്രോച്ച് റോഡിലെ വിപുലീകരണത്തിനിടെ ഉണ്ടായ വിള്ളല്‍ പരിഹരിക്കുന്നതിന് പൊതുമരാമത്ത് പാലം വിഭാഗത്തിന് ആറു ലക്ഷം രൂപ അനുവദിച്ചു.
ജോലികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുവാന്‍ എംഎല്‍എ നിര്‍ദേശിച്ചു.

വന്യമൃഗശല്യം ഒഴിവാക്കാന്‍ സംരക്ഷണവേലികള്‍ സ്ഥാപിക്കും

കോന്നി വനം ഡിവിഷനിലെ നടുവത്തൂമൂഴി റേഞ്ചിലെ കൊക്കത്തോട്, പാടം, കല്ലേലി, കുളത്തുമണ്‍, പൂമരുതിക്കുഴി ഭാഗങ്ങളില്‍ വന്യമൃഗങ്ങളില്‍നിന്നും സംരക്ഷണം ഒരുക്കുന്നതിനായി സംരക്ഷണവേലികള്‍ സ്ഥാപിക്കും. 16.5 കിലോമീറ്റര്‍ ദൂരത്തില്‍ കൊക്കത്തോട്, പാടം മേഖലകളില്‍ ഹാംഗിംഗ് ഫെന്‍സിംഗ് സ്ഥാപിക്കും.

നിലവില്‍ സംരക്ഷണവേലി സ്ഥാപിച്ചിട്ടുള്ളത് അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുകയും ഫെന്‍സിംഗ് ഇല്ലാത്ത ഭാഗങ്ങളില്‍ ഫെന്‍സ് ചെയ്യുന്നതിനുമായി 1.80 കോടി രൂപയാണ് അനുവദിച്ചത്. കേരള സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് നിര്‍വഹണ ഏജന്‍സി.

കോന്നി നിയോജക മണ്ഡലത്തിലെ വനമേഖലകളില്‍ കര്‍ഷകരുടെ കാര്‍ഷികവിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നതിനു പരിഹാരം സാധ്യമാക്കുന്നതിനായി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, കോന്നി ഡിഎഫഒ എന്നിവര്‍ സംയുക്തമായി പരിശോധന നടത്തി പദ്ധതി തയാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന് എംഎല്‍എ നിര്‍ദേശിച്ചു.

മലയാലപ്പുഴ, കല്ലേലി ഭാഗങ്ങളില്‍ ജനവാസമേഖലകളില്‍ സ്ഥിരമായി ഇറങ്ങുന്ന ഒറ്റപ്പെട്ട ആനകളെ തിരിച്ചറിഞ്ഞു കാട്ടിലേക്ക് തിരിച്ചയക്കുന്നതിന് ആവശ്യമായ നടപടി വനപാലകര്‍ സ്വീകരിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു.

കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വി. അമ്പിളി, കോന്നി ഡിഎഫ്ഒ ആയുഷ്‌കുമാര്‍ കോറി, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഐവി ജേക്കബ്, അസി. ഡിഎഫ്ഒ നിതീഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ടി.വി. പുഷ്പവല്ലി, രേഷ്മ മറിയം റോയ്, രാജഗോപാലന്‍ നായര്‍, ആനി സാബു തോമസ്, പ്രീജ പി. നായര്‍,

പി. ആര്‍. പ്രമോദ്, രജനി ജോസഫ്, എന്‍. നവനിത്ത്, ആര്‍. മോഹനന്‍ നായര്‍, ഷാജി കെ. സാമുവല്‍, ചിറ്റാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രവികല എബി, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. ജയിംസ്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സന്തോഷ്, കോന്നി, റാന്നി വനം ഡിവിഷനിലെ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍, വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.