നഗര പരിധിയിലെ മുഴുവന്‍ വീടുകളിലും ഒന്നര വര്‍ഷത്തിനകം ഗ്യാസ് പൈപ്പ് ലൈന്‍
Sunday, June 23, 2024 5:30 AM IST
കോഴിക്കോട്: പൈപ്‌ലൈൻ വഴി പാചകവാതകം വീടുകളിൽ എത്തിക്കുന്ന സിറ്റി ഗ്യാസ് പ്രോജക്ടിൽ കോർപറേഷൻ ഏരിയയിൽ പൈപ്‌ലൈൻ സ്ഥാപിക്കുന്നതിന്‍റെ 75ശതമാനം ജോലികൾ പൂർത്തിയായി. നഗരത്തിലേക്ക് സ്ഥാപിക്കാൻ തീരുമാനിച്ച 79.45 കിലോ മീറ്റർ സ്റ്റീൽ പൈപ്‌ലൈനിൽ 59.5 കിലോ മീറ്റർ സ്ഥാപിച്ചു.

ഒന്നര വർഷത്തിനകം നഗരപരിധിയിലെ വീടുകളിൽ പൈപ്‌ലൈൻ വഴി പാചക വാതകം വിതരണം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. കോർപറേഷൻ ഏരിയയിലേക്ക് ഗ്യാസ് എത്തിക്കാനായി സ്ഥാപിച്ച പൈപ്‌ലൈൻ നിലവിൽ കുന്നമംഗലം വരട്ടിയാക്കൽ വരെ ഗ്യാസ് എത്തിക്കാൻ സജ്ജമായിട്ടുണ്ട്.

വരട്ടിയാക്കൽ മുതൽ സിഡബ്ല്യുആർഡിഎം വരെ പൈപ്പ് എത്തിക്കാനുള്ള അനുമതി സർക്കാരിൽ നിന്നു ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സിഡബ്ല്യുആർഡിഎം മുതൽ മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള പൈപ്പ് പ്രവൃത്തികൾ മൺസൂൺ നിയന്ത്രണം കാരണം താൽക്കാലികമായി തടസപ്പെട്ടു.

സർക്കാരിന്‍റെ മുൻഗണന പദ്ധതി ആയതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകി പ്രവൃത്തി പുനരാരംഭിക്കാനുള്ള അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് അധികൃതർ.

നിലവിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിനു 19 സിഎൻജി പമ്പുകൾ കോഴിക്കോട് ജില്ലയിലും മൂന്നു പമ്പുകൾ വയനാട്ടിലുമുണ്ട്. ഓഗസ്റ്റോടെ വടകര, മേപ്പയൂർ, ചേളന്നൂർ, പയ്യോളി, കൂളിമാട്, ചെറുവണ്ണൂർ എന്നിവിടങ്ങളിലും വയനാട്ടിൽ മീനങ്ങാടിയിലും സിഎൻജി പമ്പുകൾ ആരംഭിക്കും.

കൂരാച്ചുണ്ട്, അത്തോളി, കൊയിലാണ്ടി, തിരുവമ്പാടി എന്നിവിടങ്ങളിലും വയനാട്ടിൽ വൈത്തിരിയിലും പുതിയ പമ്പുകളുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.