കുറ്റ്യാടി ടൗണിൽ ആക്രമണം പതിവാകുന്നു
Wednesday, June 19, 2024 7:02 AM IST
കുറ്റ്യാടി: കുറ്റ്യാടി ടൗണിലും പരിസരങ്ങളിലും ആക്രമണങ്ങൾ പതിവാകുന്നു. തിങ്കളാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ട പാലേരി സ്വദേശിയെ ഗവ. താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോട് റോഡിൽ വച്ച് ഒരു കൂട്ടം യുവാക്കൾ കാറിലുള്ളവരെ വലിച്ച് പുറത്തേക്കിട്ട് മർദിച്ച സംഭവമാണ് ഒടുവിലത്തേത്.

രോഗിയുമായി സഞ്ചരിച്ച കാർ ബൈക്കിനെ ഉരസിയതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് മർദനത്തിൽ കലാശിച്ചത്. കുറ്റ്യാടിയിൽ സമാനമായ രീതിയിൽ നിരവധി സംഘർഷങ്ങളാണ് അടുത്തിടെ നടന്നത്.

ടൗണിലെ പോലീസിന്‍റെ അസാന്നിധ്യമാണ് ക്രിമിനൽ വിളയാട്ടത്തിന് ‌‌‌‌കാരണമെന്ന് നാട്ടുകാർ പറയുന്നത്.‌ പോലീസ് സ്റ്റേഷന്‍റെ തൊട്ടടുത്തുള്ള സംഘർഷ സ്ഥലത്ത് പോലും പോലീസ് എത്തിയത് ഏറെ വൈകിയാണ്. അടുത്തിടെ തൊട്ടിൽപ്പാലം റോഡിലെ തുണിക്കടയിലുണ്ടായ ഗുണ്ടാക്രമണത്തിൽ കടയിലെ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. ഇതിനു പുറമെ ഒരു ഓട്ടോഡ്രൈവർക്കു നേരേയും ആക്രമണം നടന്നിരുന്നു.

ഇതിനെല്ലാം പുറമെ മദ്യപാനികൾ തമ്മിലുള്ള അടിപിടിയും ടൗണിൽ നടക്കാറുണ്ട്. ടൗണിലെ ക്രിമനലുകളുടെ വിളയാട്ടത്തിനെതിരേ അധികൃതർ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.