തിരുവല്ലത്ത് വീടുകളില്‍ കവര്‍ച്ച നടത്തിയ സംഘം പിടിയിൽ
Wednesday, June 26, 2024 6:33 AM IST
തിരുവല്ലം: തിരുവല്ലം ബൈപാസില്‍ സര്‍വീസ് റോഡിനോടു ചേര്‍ന്നുള്ള വീടുകളില്‍ കവര്‍ച്ച നടത്തിയ കേസിലെ രണ്ട് പ്രതികളെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പഴകുറ്റി നഗരിക്കുന്ന് ചെറുത്തലയ്ക്കല്‍ പുത്തന്‍വീട്ടില്‍ ഗോപു (43) , വെഞ്ഞാറമൂട് കുറ്ററ വാര്‍ഡില്‍ അമ്പലമുക്ക് തോടിനു സമീപം ബംഗ്ലാവ് വീട്ടില്‍ ഷിബു (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ദിവസങ്ങള്‍ക്ക് മുമ്പ് തിരുവല്ലം ടോള്‍ പ്ലാസയ്ക്ക് സമീപമുളള അടച്ചിട്ടിരുന്ന വീട്ടില്‍ കയറി സിസിടിവി കാമറകളും ഡിവിആറും മോഷ്ടിച്ച കേസിലാണ് ഇവര്‍ രണ്ട് പേരും പിടിയിലായത്. വീടിന്‍റെ ഭിത്തികളില്‍ നിന്നും ലഭിച്ച പ്രതികളുടെ വിരലടയാളമാണ് ഇവരെ പിടികൂടാന്‍ പോലീസിന് ഏറെ സഹായകരമായത്.

തിരുവല്ലം വേങ്കറ , പാച്ചല്ലൂര്‍ തോപ്പടി , തിരുവല്ലം ടോള്‍ പ്ലാസ എന്നിവിടങ്ങളിലെ നാലു വീടുകളില്‍ നിന്ന് ഇവര്‍ സ്വര്‍ണവും മറ്റ് വിലപിടിപ്പുളള വസ്തുക്കളും കവര്‍ന്നിരുന്നു. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ചിരുന്ന രണ്ട് സ്‌കൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. വിവിധ മോഷണ കേസുകളില്‍ ഇരുവരും ജയിലില്‍ ഒന്നിച്ചു കഴിയവേയാണ് പരിചയമായത്.

ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികള്‍ കൂലിപ്പണിക്കാരുടെ വേഷത്തിലെത്തിയാണ് കവര്‍ച്ച നടത്തി വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രതികള്‍ക്കെതിരെ കവര്‍ച്ച കേസുകളുളളതായി പോലീസ് പറഞ്ഞു. തിരുവല്ലം എസ്എച്ച്ഒ ഫയാസിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.